അൽഉലയിൽ ശീതകാല ടൂറിസം സീസണോടനുബന്ധിച്ച് നടന്ന കലാപരിപാടികൾ

പൈതൃകവും പ്രകൃതിഭംഗിയും കോർത്തിണക്കി അൽഉല; ശീതകാല ടൂറിസം സീസണ് ആവേശകരമായ തുടക്കം

അൽഉല: യുനെസ്കോ ലോക പൈതൃക കേന്ദ്രമായ സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ പൗരാണിക നഗരം അൽഉലയിൽ ശീതകാല വിനോദസഞ്ചാര സീസൺ ആഘോഷങ്ങൾക്ക് തുടക്കം. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പൈതൃകം, പ്രകൃതി, വിനോദം എന്നിവ സമന്വയിക്കുന്ന വേറിട്ട അനുഭവങ്ങളാണ് ശീതകാലത്തെ അൽഉലയിലെ സവിശേഷത.

ഇവിടത്തെ കുളിർമയുള്ള കാലാവസ്ഥയിൽ നഗരത്തിെൻറ പൗരാണികത ആസ്വദിക്കാൻ നിരവധി സന്ദർശകരാണ് എത്തിച്ചേരുന്നത്. പ്രാദേശിക ചരിത്രത്തെയും പാരമ്പര്യത്തെയും അനുസ്മരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളാണ് സീസണിെൻറ പ്രധാന ആകർഷണം. വിവിധ പ്രായക്കാർക്ക് അനുയോജ്യമായ വിനോദപ്രവർത്തനങ്ങൾക്കൊപ്പം, ചരിത്രപ്രധാനമായ സ്ഥലങ്ങളിലും പ്രകൃതിദത്തമായ ലൊക്കേഷനുകളിലും അരങ്ങേറുന്ന തത്സമയ സംഗീത, കലാപരിപാടികൾ സന്ദർശകർക്ക് പുതിയൊരു അനുഭവമാണ് പ്രദാനം ചെയ്യുന്നത്. അൽഉലയുടെ തനിമ ചോരാതെ തന്നെ ആധുനികമായ രീതിയിലാണ് ഈ വിനോദ പരിപാടികൾ ആസൂത്രണം ഒരുക്കിയിരിക്കുന്നത്.

ദേശീയ പൈതൃകം വിളിച്ചോതുന്ന പരിപാടികളിൽ പ്രദേശവാസികളുടെ ജീവിതരീതിയും ചരിത്രകഥകളും പ്രമേയമാകുന്നു. പ്രാദേശിക കൈവേലകളും വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളും പരിചയപ്പെടുത്തുന്ന സീസണൽ മാർക്കറ്റുകൾ സാംസ്കാരിക അടയാളപ്പെടുത്തലുകളായി മാറുന്നുണ്ട്. ഇത്തരം മേളകൾ അൽഉലയുടെ സാംസ്കാരിക തനിമയെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടാൻ സഹായിക്കുന്നു.

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി തുറസ്സായ സ്ഥലങ്ങളിൽ ടൂറുകൾ, രാത്രികാല വിനോദങ്ങൾ, പ്രകൃതിഭംഗി ആസ്വദിക്കാനുള്ള പ്രത്യേക ഇരിപ്പിടങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. തെളിഞ്ഞ ആകാശത്തിന് താഴെ പ്രകൃതിയുടെ ശാന്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു കേന്ദ്രമായി അൽഉല മാറിക്കഴിഞ്ഞു. പൗരാണിക ചരിത്രവും ആധുനിക വിനോദങ്ങളും ഒത്തുചേരുന്ന ഈ ശീതകാല സീസൺ ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന അൽഉലയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ്.

Tags:    
News Summary - Al Ula, a destination with heritage and natural beauty; Winter tourism season off to an exciting start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.