ജിദ്ദ: ജിദ്ദ റെയിൽവേ സ്റ്റേഷൻ കത്തിനശിച്ചതിനെ തുടർന്ന് നിർത്തിവെച്ച മക്ക-മദീന അൽഹറമൈൻ ട്രെയിൻ സർവിസ് പുനരാരംഭിച്ചു. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിനും മദീനക്കുമിടയിലാണ് ബുധനാഴ്ച മുതൽ സർവിസ് ആരംഭിച്ചത്. സർവിസുകൾ മക്കയിലേക്ക് നീട്ടാൻ ഒരാഴ്ചകൂടി കഴിയുമെന്ന് അധികൃതർ അറിയിച്ചു.രണ്ടുമാസം മുമ്പ് ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷനിലുണ്ടായ വൻഅഗ്നിബാധയെത്തുടർന്നാണ് മക്ക-മദീന അൽഹറമൈൻ ട്രെയിൻ സർവിസ് നിർത്തിവെച്ചത്. തീപിടുത്തത്തിൽ വൻനാശനഷ്ടങ്ങൾ ഉണ്ടായ സ്റ്റേഷനു പകരം ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പുതിയ ടെർമിനലിനടുത്ത് മറ്റൊരു റെയിൽവേ സ്റ്റേഷൻ പ്രവർത്തിപ്പിച്ചാണ് ബുധനാഴ് മുതൽ സർവിസ് പുനരാരംഭിച്ചത്.
മദീനയിൽനിന്നും റാബഗ് വഴി ജിദ്ദയിലെ പുതിയ സ്റ്റേഷൻ വരെയും തിരിച്ചുമാണ് സർവിസുകൾ. നാശനഷ്ടങ്ങളുണ്ടായ ജിദ്ദ സുലൈമാനിയ സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾകൂടി പൂർത്തിയാക്കി അടുത്ത ആഴ്ചയോടെ സർവിസ് മക്കയിലേക്ക് നീട്ടും. തിങ്കൾ, ചൊവ്വ ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസങ്ങളിലും തുടർച്ചയായ സർവിസുകളുണ്ടാവും. ജിദ്ദക്കും മദീനക്കുമിടയിൽ നിലവിൽ രണ്ടേകാൽ മണിക്കൂറാണ് യാത്രാസമയം. യാത്രാ ടിക്കറ്റുകൾ ഓൺലൈനായും ടോൾ ഫ്രീ നമ്പറിൽ വിളിച്ചും സ്റ്റേഷനകത്തുള്ള കൗണ്ടർ മുഖേനയും ലഭ്യമാണ്.കഴിഞ്ഞ വർഷാവസാനമാണ് ഇരുഹറമുകൾക്കിടയിൽ ട്രെയിനുകൾ ഒാടിത്തുടങ്ങിയത്. ലോകോത്തര നിലവാരത്തിലാണ് ഹറമൈൻ ട്രെയിൻ സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.