റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ചു. മേയ് നാലിന് മധ്യപ്രവിശ്യയിലെ ശഖ്റയിലുള്ള താമസസ്ഥലത്താണ് എറണാകുളം പറവൂർ മന്നം എടയാറ്റ് വീട്ടിൽ അജയകുമാർ എന്ന അജി (58) മരിച്ചത്. 30 വർഷമായി ശഖ്റയിലെ അഹമ്മദ് അൽ സുമൈത്തു ഗ്രൂപ്പിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു.
നാല് വർഷം മുമ്പാണ് അജി അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. റിയാദിൽ നിന്ന് ശ്രീലങ്കൻ വിമാനത്തിൽ നാട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ശ്രീന. മക്കൾ: ആർച്ച, നികേതന. പിതാവ്: അടയാറ്റ് ബാലകൃഷ്ണൻ. മാതാവ്: ഭവാനി. സഹോദരങ്ങൾ: രത്നാകരൻ, ദിനേശൻ, അനിൽ കുമാർ, ഷെല്ലി.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾക്ക് ശിഹാബ് കൊട്ടുകാട്, സുരേന്ദ്രൻ, സുനിൽ എന്നിവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.