യാംബു: കാർഷിക സമൃദ്ധിയുടെ നൂറുമേനി വിളവിൽ യാംബു മേഖലയും. നഗരത്തിൽ നിന്ന് 50 കി.മീ അകലെയുള്ള യാംബു അൽനഖ്ൽ ഗ്രാമം കാർഷികപ്പെരുമയിലാണിപ്പോൾ. മൂന്ന് പതിറ്റാണ്ടിന് ശേഷമാണീ കാർഷിക സമൃദ്ധി. ശുദ്ധജലം സുലഭമായതാണ് ഇൗ നാടിെൻറ പച്ചപ്പിനും ഫലഭൂയിഷ്ഠതയ്ക്കും കാരണം. മരുഭൂമിയിലെ വിസ്മയമായ നീരുറവകൾ കാണാൻ സ്വദേശികളടക്കമുള്ള സന്ദർശകരുടെ തിരക്കുണ്ടായിരുന്നു. ഇവിടുത്തെ പ്രസിദ്ധമായ 25 ഉറവകളുടെ പേരുകൾ ചരിത്ര ഗ്രന്ഥങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പണ്ട് സുലഭമായ കൂടുതൽ ജല സ്രോതസ്സുകൾ ഇവിടെ ഉണ്ടായിരുന്നെന്നും കാലക്രമേണ അവയിൽ പലതും വറ്റിപ്പോയെന്നും ജലദൗർലഭ്യം കാരണം ജനവാസം കുറഞ്ഞെന്നുമാണ് പഴമക്കാർ പറയുന്നത്. കർഷകരായിരുന്ന പ്രദേശവാസികൾ സ്വന്തം നാടിനെ ഉറവകളുടെ നാട് എന്ന അർഥത്തിലാണ് യാംബു എന്ന് പണ്ട് മുതലേ വിളിച്ചുതുടങ്ങിയതേത്ര. ചരിത്ര ഗ്രന്ഥങ്ങളിൽ അങ്ങനെ രേഖപ്പെട്ടിട്ടുണ്ട്.
ഇടയ്ക്ക് അസ്തമിച്ചുപോയ ഉറവകളൊക്കെ വീണ്ടും പൊട്ടിയൊലിക്കുന്ന അസാധാരണ പ്രതിഭാസമാണ് ഇത്തവണയുണ്ടായത്. പതിറ്റാണ്ടുകൾക്ക് ശേഷം അത്ഭുതകരമായ വിധത്തിൽ പഴയ ഉറവകൾ ഉണർന്നു. ശക്തമായ നീരൊഴുക്ക് ചില ഭാഗങ്ങളിലുണ്ടായി. ആ നീരൊഴുക്കെല്ലാം കൂടിച്ചേർന്ന് തടാകമായി വികസിച്ചിട്ടുണ്ട്. തടാകത്തിൽ നിന്ന് വെള്ളം തോടുകളിലേക്ക് ഒഴുക്കി ജലസേചനത്തിന് ഉപയോഗിക്കുന്ന സംവിധാനങ്ങളും ഇപ്പോൾ വന്നു. വിവിധ കൃഷിക്കായി ഇൗ നീർച്ചാലുകളിൽ നിന്ന് വെള്ളമെടുക്കുന്നു. വിവിധ പഴവർഗങ്ങളും ഈന്തപ്പന, ചെറുനാരങ്ങ, മൈലാഞ്ചി എന്നിവയും ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നു.
അത്തിപ്പഴം, ഉറുമാൻ പഴം, വാഴ, ബദാം, െബറി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. മർകസുൽ ജാബ്രിയ എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശത്താണ് കൂടുതൽ കൃഷി. ജലസാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ഈ ഗ്രാമത്തിലേക്കായിരുന്നു പഴയ ഹിജാസ് മേഖലയിലെ വിദൂര ദേശങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കാൻ പണ്ട് ആളുകൾ വന്നിരുന്നത്. തുകൽ സഞ്ചികളും ഒട്ടകങ്ങളുമായി ഈ പ്രദേശത്തേക്ക് കുടിവെള്ളത്തിനായി വന്ന യാത്രാസംഘങ്ങളെ കുറിച്ച് അറബി ചരിത്ര ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.