ദമ്മാം: ഹഫറൽ ബാത്വിനിൽ നിന്ന് ദമ്മാം വിമാനത്താവളത്തിലേക്ക് മൂന്ന് മൃതദേഹങ്ങളുമായി വന്ന കാർഗോ കമ്പനിയുടെ വ ാൻ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി അബ്ദുൽ മുനൈസ് (31) ആണ് മരിച്ചത്. ദമ്മാം റോഡിൽ ഗറിയത്തുൽ ഉലയ്യ (ഗറിയ) സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് കാർഗോ വഴി അയക്കാനുള്ള മൃതദേഹങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്.
വാഹനത്തിെൻറ മുമ്പിലെ ടയർ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടം. മുനൈസ് തൽക്ഷണം മരിച്ചു. ഫ്രൈറ്റ് ലോജിസ്റ്റിക് എന്ന കാർഗോ കമ്പനിയുടെ ഡ്രൈവറാണ് മുനൈസ്. വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല. നാല് വർഷമായി ഇൗ കമ്പനിക്കുവേണ്ടിയാണ് ജോലി ചെയ്യുന്നത്. പിതാവ്: കള്ളത്തിൽ അബ്ദു. മാതാവ്: സൗജത്ത്, ഭാര്യ: മിസ്‌രിയ തിരുവമ്പാടി, രണ്ട് മാസം പ്രായമായ കുട്ടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.