എസ്.
ജംഷീദ്
റിയാദ്: ജോലി തേടി രണ്ട് മാസം മുമ്പ് പുതിയ വിസയിൽ റിയാദിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി എസ്. ജംഷീദ് (കുഞ്ഞാപ്പു 42) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ബത്ഹ പാരഗണ്‍ റസ്റ്റോറന്റിന് പിന്‍വശത്തെ താമസസ്ഥലത്തായിരുന്നു മരണം. ദീര്‍ഘകാലം സൗദിയിൽ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന യുവാവ് പ്രവാസം അവസാനിപ്പിച്ചുപോയ ശേഷം പുതിയ വിസയില്‍ തിരിച്ചെത്തിയതായിരുന്നു.
പിതാവ്: സിദ്ദീഖ്, മാതാവ്: സൈനബ, ഭാര്യ: തന്‍സീറ, മക്കൾ: റിദ പര്വീന്, ഫാത്തിമ ഷെസ, ആയിശ സിയ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഉമര്‍ അമാനത്ത്, അബ്ബാസ് എടക്കരം എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.