വാദി ദവാസിർ: സ്ട്രോക് സംബന്ധമായ അസുഖത്തെ തുടർന്ന് വാദി ദവാസിർ ജനറൽ ആശുപത്രിയിൽ ഒരു മാസക്കാലമായി ചികിത്സയിലായിരുന്ന മലപ്പുറം കുന്നുംപുറം പുകയൂർ സ്വദേശി അസ്സൈനെ (54) സാമൂഹിക പ്രവർത്തകരുടെ സഹായത്തിൽ നാട്ടിലെത്തിച്ചു.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടും തുടർചികിത്സക്ക് നാട്ടിൽ പോവാനുള്ള എയർലൈൻസ് മെഡി ഫോം ഒരു മാസത്തെ ബെഡ് റെസ്റ്റിന് ശേഷം മാത്രമേ തരാനാവൂ എന്ന് ചികിത്സിച്ച ഡോക്ടർ അറിയിച്ച വിവരം വിഷമത്തോടെ ഇദ്ദേഹത്തിന്റെ ബന്ധുക്കൾ വാദിദവാസിർ കെ.എം.സി.സി പ്രവർത്തകരെയും ഐ.സി.എഫ് പ്രവർത്തകരെയും അറിയിക്കുകയായിരുന്നു.
തുടർന്ന് കെ.എം.സി.സി പ്രവർത്തകരായ സിറാജ്, നിയാസ് കൊട്ടപ്പുറം, ഐ.സി.എഫ് പ്രവർത്തകരായ സിറാജ് സഖാഫി, റാഫി, അജ്മൽ ലാമ എന്നിവരുടെ തുടർച്ചയായ ഇടപെടൽ മൂലം ചികിൽസിച്ച ഡോക്ടർ മെഡിഫോം നൽകുകയും ഇദ്ദേഹത്തെ ഉടനെ നാട്ടിലയക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിൽ ഇദ്ദേഹത്തെ നാട്ടിലെത്തിക്കുകയും തുടർ ചികിത്സക്ക് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.