റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ മേഖല ലക്ഷ്യമാക്കി ശനിയാഴ്ചയും വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പുലർച്ചെ മുതൽ ഉച്ചവരെ മാത്രം 51 ഡ്രോണുകൾ തടയുകയും നശിപ്പിക്കുകയും ചെയ്തതായി മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
വെള്ളിയാഴ്ചയും സമാനമായ രീതിയിൽ ആക്രമണ ശ്രമങ്ങൾ നടന്നിരുന്നു. വെള്ളിയാഴ്ച കിഴക്കൻ മേഖലയിൽ 51 ഡ്രോണുകളും അൽ ജൗഫ് മേഖലയിൽ ഒരു ഡ്രോണും തകർത്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ പ്രതിരോധ നിര തകർക്കുകയായിരുന്നു.
പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വ്യോമ പ്രതിരോധ സേനയും എയർഫോഴ്സും സംയുക്തമായി ഇതുവരെ വൻതോതിലുള്ള ആക്രമണങ്ങളെയാണ് അതിജീവിച്ചത്. ആകെ തകർത്തത് 531 ഡ്രോണുകളും 33 ബാലിസ്റ്റിക് മിസൈലുകളും ഏഴ് ക്രൂയിസ് മിസൈലുകളുമാണ്. ഇവയിൽ ഭൂരിഭാഗവും കിഴക്കൻ മേഖലയെയും തലസ്ഥാനമായ റിയാദിനെയുമാണ് ലക്ഷ്യം വെച്ചിരുന്നത്.
വിജന മരുഭൂമിയിലെ (റൂബ് അൽ ഖാലി) ശൈബ എണ്ണപ്പാടം പോലുള്ള ഊർജ്ജ കേന്ദ്രങ്ങളെയും അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസിനെയുമാണ് പ്രധാനമായും ഇറാൻ വിരുദ്ധ ശക്തികൾ ലക്ഷ്യം വെച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ എല്ലാ മിസൈലുകളും ഡ്രോണുകളും തകർക്കാൻ സൗദി വ്യോമസേനയ്ക്ക് സാധിച്ചു. രാജ്യത്തിെൻറ സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ സൈന്യം സദാ സജ്ജമാണെന്നും മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.