യമൻ വിദേശകാര്യ മന്ത്രി അഫ്ര അൽ സ ഔബയും യമനിലെ സൗദി അംബാസഡർ മുഹമ്മദ് അൽ ജാബറും റിയാദിൽ കൂടിക്കാഴ്​ച നടത്തിയപ്പോൾ

പശ്ചിമേഷ്യയിലെ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തി യമൻ-സൗദി ഉന്നതതല ചർച്ച

റിയാദ്: പശ്ചിമേഷ്യയിൽ ഉടലെടുത്ത അടിയന്തര സുരക്ഷാ-രാഷ്ട്രീയ സാഹചര്യങ്ങളും യമനിലെ സമീപകാല സംഭവവികാസങ്ങളും വിലയിരുത്തി യമൻ-സൗദി ഉന്നതതല ചർച്ച നടന്നു. യമൻ വിദേശകാര്യ മന്ത്രി അഫ്ര അൽ സ ഔബയും യമനിലെ സൗദി അംബാസഡർ മുഹമ്മദ് അൽ ജാബറും തമ്മിലാണ് റിയാദിൽ കൂടിക്കാഴ്ച നടന്നത്.

യമനിലെ വിവിധ പ്രവിശ്യകളിൽ സാധാരണക്കാർക്കും തുറമുഖങ്ങൾ, അഭയാർത്ഥി ക്യാമ്പുകൾ, കുടിവെള്ള-വൈദ്യുതി വിതരണ കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതി ഭീകരരുടെ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് ഈ നിർണായക ചർച്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും യോഗത്തിൽ ധാരണയായി.

രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക, വികസന മേഖലകളിൽ സൗദി അറേബ്യ നൽകിവരുന്ന ഉറച്ച പിന്തുണയ്ക്ക് യമൻ വിദേശകാര്യ മന്ത്രി നന്ദി രേഖപ്പെടുത്തി. ഈ നിർണായക ഘട്ടത്തിൽ യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിനും സർക്കാരിനും ജനങ്ങൾക്കും സൗദി അറേബ്യ നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - പശ്ചിമേഷ്യയിലെ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തി യമൻ-സൗദി ഉന്നതതല ചർച്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.