ജിദ്ദ: ഇൗ വർഷം ഹജ്ജ് വ്യവസ്ഥകളും നിർദേശങ്ങളും ലംഘിച്ച് ചെക്ക് പോയിൻറുകളിൽ പിടിയിലായവരുടെ എണ്ണം നാലുലക്ഷത്തിന് അടുത്ത്. ഇതുസംബന്ധിച്ച സമഗ്രമായ കണക്കുകൾ റോഡ് സുരക്ഷ വിഭാഗം പുറത്തുവിട്ടു. പിടിയിലായ മൊത്തം നിയമലംഘകരുടെ എണ്ണം 3,96,619 ആണ്. തിരിച്ചയച്ച വാഹനങ്ങളുടെ എണ്ണം 1,68,771 ഉം.
ഹജ്ജ് അനുമതി പത്രമില്ലാതെ എത്തിയ 3,81,634 പേരെ പ്രവേശന കവാടങ്ങളിൽ വെച്ച് തിരിച്ചയച്ചിട്ടുണ്ട്.
4,688 പേരെ വിരലടയാള പരിശോധനക്ക് വിധേയമാക്കി. നിയമലംഘകരായി രാജ്യത്ത് താമസിക്കുന്ന 74 പേർ പിടിയിലായി. അനുമതി പത്രമില്ലാതെ എത്തിയ സ്വദേശികളും ജി.സി.സി രാജ്യക്കാരുമായ 10,122 പേരെ തിരിച്ചയച്ചു. നിയമം ലംഘിച്ച് മക്കയിലേക്ക് തീർഥാടകരെ കൊണ്ടു വന്നതിന് 34 സ്വദേശികളും 67 വിദേശികളും പിടിയിലായി. 101 വാഹനങ്ങൾ പിടിച്ചെടുത്തു. 1,68,718 വാഹനങ്ങൾ മടക്കി അയച്ചു.
വിവിധ ചെക്ക്പോയിൻറുകളിൽ നിന്ന് മതിയായ രേഖയില്ലാെത തീർഥാടകരെ കൊണ്ടു വന്ന 1,175 ബസുകൾ തിരിച്ചയച്ചു. ബസ് ഡ്രൈവർമാരിൽ 725 പേർ സ്വദേശികളും 450 പേർ വിദേശികളുമാണ്. 981 കുറ്റകൃത്യങ്ങൾ പിടികൂടി. 60 വ്യാജ ഹജ്ജ് അനുമതി പത്രം, കേടായ മാംസം കൊണ്ടുവന്ന 85 വാഹനങ്ങൾ , 15,45,60 ട്രാഫിക്ക് നിയമ ലംഘനങ്ങൾ, ലൈസൻസില്ലാത്ത 11 ആയുധം എന്നിവ പിടികൂടിയതിൽ ഉൾപ്പെടുമെന്ന് റോഡ് സുരക്ഷ വിഭാഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.