ജിദ്ദ: കൗമാരക്കാരിയായ മകളെ പീഡിപ്പിച്ച് കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍. മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയെയും മാതാവിനെ സഹായിച്ചുവെന്ന കുറ്റത്തിന് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞയാാഴ്ച ത്വാഇഫിലാണ് സംഭവം.
യമന്‍ സ്വദേശിനിയായ യുവതി, 14 വയസുള്ള മകളെ പീഡിപ്പിച്ച് മൃതപ്രായയാക്കുകയായിരുന്നു.
തലങ്ങും വിലങ്ങും മര്‍ദിക്കുകയും തിളച്ച വെള്ളം ശരീരത്തില്‍ ഒഴിക്കുകയും ചെയ്തു. അവശനിലയിലായ പെണ്‍കുട്ടിയെ പിന്നീട് അമീര്‍ മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസം തന്നെ മരണം സംഭവിച്ചു. തുടര്‍ന്നാണ് യുവതിയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തിനായി ഇരുവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.