ബത്ഹയിലും പരിസരങ്ങളിലും  പിടിച്ചുപറി സംഘം സ്കൂട്ടറില്‍ വിലസുന്നു

റിയാദ്: ഇടവേളക്ക് ശേഷം ബത്ഹയിലും പരിസരങ്ങളിലും പിടിച്ചുപറി വീണ്ടും തലപൊക്കുന്നു. രണ്ടും മൂന്നും പേരടങ്ങുന്ന സംഘങ്ങള്‍ സ്കൂട്ടറില്‍ പാഞ്ഞത്തെിയാണ് കൊള്ളയടിക്കുന്നത്. കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോയി എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിപ്പിക്കുന്ന പുതിയ രീതിയും അരങ്ങേറുന്നുണ്ട്. തസ്കരന്മാരുടെ സ്ഥിരം കേന്ദ്രമായിരുന്ന ശാറ റെയിലില്‍ നിന്ന് മാറി ബത്ഹയുടെ മറ്റ് ഭാഗങ്ങളാണ് ഇപ്പോള്‍ വിഹാര കേന്ദ്രം. പൊതുജനങ്ങളില്‍ നിന്നുള്ള പരാതികളും മറ്റും മൂലം പൊലീസ് നടപടിയും പട്രോളിങ്ങും ശക്തമാക്കിയ ശേഷമാണ് ശാറ റെയിലില്‍ നേരിയ ശമനമുണ്ടായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തങ്ങളുടെ സ്കൂളിന്‍െറ മുന്നിലുള്ള റോഡിലും പരിസര ഭാഗങ്ങളിലും മൂന്നുപേരുടെ സംഘം സ്കൂട്ടറില്‍ കറങ്ങി നടന്ന് പകലും രാത്രിയിലും വ്യാപകമായി പിടിച്ചുപറി നടത്തുകയാണെന്നും വഴിയാത്രക്കാരും സ്കൂളിലത്തെുന്ന രക്ഷാകര്‍ത്താക്കളും അധ്യാപകരും ജീവനക്കാരുമെല്ലാം ഭയപ്പാടിലാണെന്നും ബത്ഹ - മലസ് റൂട്ടില്‍ സ്ത്രീകളുടെ ജയിലിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇന്‍റര്‍നാഷനല്‍ സ്കൂളിലെ ജീവനക്കാര്‍ പരാതിപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് സ്കൂളിന് മുന്നിലൂടെ നടന്നുപോയ മലയാളിയെ മൂന്നംഗ സംഘം സ്കൂട്ടറിലത്തെി കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി. പണമെടുത്ത ശേഷം പഴ്സ് വലിച്ചെറിഞ്ഞത് കാരണം ഇഖാമ തിരിച്ചുകിട്ടി. വെള്ളിയാഴ്ച രാത്രി 11.30ഓടെ സ്കൂളിന് സമീപം പാകിസ്താനി നടത്തുന്ന ബഖാലയില്‍ അതിക്രമിച്ച് കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും കവര്‍ന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പ്രദേശത്ത് നിരവധി പിടിച്ചുപറികളുണ്ടായതായി സ്കൂള്‍ ജീവനക്കാര്‍ പറയുന്നു. 
താമസസ്ഥലത്തേക്ക് ഉച്ചക്ക് സ്കൂളില്‍ നിന്ന് നടന്നുപോകുമ്പോള്‍ സ്കൂട്ടറിലത്തെിയ സംഘം അധ്യാപകനെ തടഞ്ഞുനിര്‍ത്തിയെങ്കിലും സ്വദേശി യുവാക്കള്‍ അതുവഴി വന്നത് കാരണം രക്ഷപ്പെട്ടു. ഇപ്പോള്‍ സ്കൂളിന്‍െറ വളരെ അടുത്തുള്ള ഹോസ്റ്റലിലേക്ക് ആളുകളെ വാഹനത്തിലാണ് കൊണ്ടുപോവുകയും വരുകയും ചെയ്യുന്നതെന്നും പുറത്തിറങ്ങാന്‍ തന്നെ പേടിയാണെന്നും ജീവനക്കാര്‍ പറഞ്ഞു. ബത്ഹയില്‍ നിന്ന് മലപ്പുറം സ്വദേശിയെ കാറില്‍ വലിച്ചുകയറ്റി കൊണ്ടുപോയ കവര്‍ച്ച സംഘം എ.ടി.എം കാര്‍ഡ് പിടിച്ചുവാങ്ങുകയും സമീപത്തെ കൗണ്ടറില്‍ എത്തിച്ച് പണം പിന്‍വലിച്ച് കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രണ്ടുതവണ പിന്‍ നമ്പര്‍ തെറ്റിച്ച് അടിച്ചപ്പോള്‍ കാറില്‍ നിന്ന് ഇരുമ്പ് കമ്പി എടുത്തുവന്ന് ഇനിയും പിന്‍ നമ്പര്‍ തെറ്റിച്ച് അടിച്ചാല്‍ തലയടിച്ചു പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നുപോയ അയാള്‍ വേഗം പണം പിന്‍വലിച്ച് നല്‍കി. ബാങ്കിലുണ്ടായിരുന്ന 4200 റിയാലും നഷ്ടപ്പെട്ടു. എ.ടി.എം കാര്‍ഡുകള്‍ തട്ടിയെടുത്തുള്ള കവര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പലതും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.