ജിദ്ദ: കോഴിക്കോട് ഫ്രൈഡേ ക്ളബ് ജിദ്ദയുടെ മൂന്നാമത് ചാമ്പ്യന്‍ ലീഗ് ഫുട്്ബാള്‍ ടൂര്‍ണമെന്‍റ് ഇത്തിഹാദ് സ്്റ്റേഡിയത്തില്‍ പ്രശസ്ത കോച്ചും മുന്‍കാല ഫുട്്ബാള്‍താരവുമായ കണ്ണൂര്‍ സലീം ഉദ്്ഘാടനം ചെയ്തു.
എഫ്.സി.ജെ പി.എസ്.ജെയും എഫ്.സി.ജെ അര്‍സനലും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ബദ്്റുവിന്‍െറയും ഇക്കുവിന്‍െറയും ഗോളുകളില്‍ 2-0നു മുന്നിട്ടു നിന്നിരുന്ന പി.എസ്.ജിയെ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചു വന്ന അര്‍സനല്‍ നജീമിന്‍െറയും മിഗ്്ദാദിന്‍റെയും ഗോളുകളിലൂടെ സമനില പിടിച്ചു. വി.പി ബദ്്റുദ്ദീനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.
രണ്ടാം മല്‍സരത്തില്‍ എഫ്.സി.ജെ ബാഴ്സിലോണ 3-1ന് എഫ്.സി.ജെ മാഡ്്വിടിനെ തോല്‍പിച്ചു. എഫ്.സി.ജെ ബാഴ്സിലോണക്ക് വേണ്ടി ജറീര്‍ രണ്ടും റഷീദ് ഒന്നും ഗോള്‍ നേടി. ഫയ്സ് അലി ഫൈസ് കളിയിലെ കേമനായി തരെഞ്ഞെടുത്തു. ആലു പി.വി യും ഹാരിസ്.കെ യും കളിക്കാരുമായി പരിചയപ്പെട്ടു
കെ.വി.സാലു , കെ.എം.ഷാഫി , പി.എ.നിസ്ബത് , കെ.എം.ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി.
ഫ്രൈഡേ ക്ളബ് ജിദ്ദയുടെ നേതൃത്വത്തില്‍ എട്ട് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഫുട്്ബാള്‍ കോച്ചിങ് ക്യാമ്പ് കെ.പി ആമു ഉദ്്ഘാടനം ചെയ്തു. ഫെബ്രുവരി 12 മുതല്‍ രണ്ട് മാസം ക്യാമ്പ് നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.