ജിദ്ദ: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് നവവരന്‍ ജിദ്ദയില്‍ മരിച്ചു. മേലാറ്റൂര്‍ ഉച്ചാരക്കടവ് ആലുങ്ങല്‍ സ്വദേശി അമ്പാട്ട് പറമ്പില്‍ സുബൈറാണ് (26) മരിച്ചത്. മൂന്നുമാസം മുമ്പാണ് സുബൈര്‍ വിവാഹിതനായത്. ജിദ്ദ ഹിറ സ്ട്രീറ്റിലെ മൊബൈല്‍ ഫോണ്‍ കടയില്‍ മൂന്നുവര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് സുബൈറിന് മസ്തിഷ്കാഘാതം സംഭവിച്ചത്. താമസ സ്ഥലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ട സുബൈറിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ തലച്ചോറില്‍ രക്തം കെട്ടി നില്‍ക്കുന്നതും ബോധമില്ലാത്തതും കാരണം ചികിത്സകള്‍ ഫലിക്കില്ളെന്ന് ഡോക്്ടര്‍മാര്‍ വിധി എഴുതി. ഇന്നലെ രാവിലെ നാലു മണിക്ക് മരണം സംഭവിക്കുകയായിരുന്നു.
വിവാഹശേഷം അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് തിരിച്ചത്തെിയത്. ഭാര്യ: നജിയ. പിതാവ്: അബു, മാതാവ്: ഉമ്മു സല്‍മ, മുനീര്‍, അഫ്്സത്ത് എന്നിവരാണ് സഹോദരങ്ങള്‍.
ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ ഖബറടക്കുമെന്ന് ബന്ധുക്കളായ സുലൈമാന്‍ മേലാറ്റൂര്‍, ഷാനിഫ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.