മദീന: ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് 110 രാജ്യങ്ങളിലായി 200ലധികം വിസ സേവനകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത് പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള സൗദി കമ്പനി ഫോർ വിസ ആൻഡ് ട്രാവൽ സൊല്യൂഷൻസ് (തഅ്ശീർ) സി.ഇ.ഒ ഫഹദ് അൽ അമൂദ് പറഞ്ഞു. മദീനയിൽ നടക്കുന്ന ഉംറ, സിയാറ ഫോറത്തോടനുബന്ധിച്ച് ഒരു സ്വകാര്യ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലോകമെമ്പാടും വിസ സേവനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഗവൺമെൻറ് തീരുമാനം നടപ്പാക്കുന്നതിനാണ് ‘തഅ്ശീർ’ പ്രവർത്തിക്കുന്നത്. നിലവിൽ 45 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. അവിടങ്ങളിൽ 190 ലധികം കേന്ദ്രങ്ങളുണ്ട്. വ്യക്തികൾക്കായി ‘നുസ്ക്’ പ്ലാറ്റ്ഫോം വഴി ഹജ്ജ് സേവനങ്ങൾ നൽകുന്നതിൽ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ പ്രധാന പങ്കാളിയാണ് ‘തഅ്ശീർ’എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.