ദോഹ: 2022ൽ കൊച്ചുഖത്തർ ആതിഥ്യം വഹിക്കുന്ന ലോക ഫുട്ബോൾ ചാമ്പ്യൻഷിപ്പി െൻറ ഭാഗമായി വളണ്ടിയർ സേവനമനുഷ്ഠിക്കാൻ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അപേക്ഷകൾ ക്ഷണിച്ചു. രജിസ്േട്രഷൻ ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ അപേക്ഷകരുടെ എണ്ണം 250000 കവിഞ്ഞതായി സുപ്രീം കമ്മിറ്റി റിപ്പോർട്ട് ചെയ്യുന്നു. www.seeyouin2022.qa. എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വളണ്ടിയർ സേവനമനുഷ്ഠിക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.
ഖത്തറിൽ നിന്നും മേഖലയിൽ നിന്നും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവരെയാണ് അറബ് ലോകത്താദ്യമായി നടക്കാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിെൻറ വളണ്ടിയർ സേവനത്തിനായി രജിസ്റ്റർ ചെയ്യാൻ സുപ്രീം കമ്മിറ്റി ക്ഷണിച്ചിരിക്കുന്നത്. 2022 ലോകകപ്പിെൻറ ഭാഗമായുള്ള സ്റ്റേഡിയം ലോഞ്ചുകൾ, പരിശീലന, പരീക്ഷണ പരിപാടികൾ തുടങ്ങി നിരവധി ഘട്ടങ്ങളിൽ വളണ്ടിയർമാരുടെ സേവനം ആവശ്യമായി വരും. ഇവൻറ് മാനേജ്മെൻറ്, ഹോസ്പിറ്റാലിറ്റി, മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ഓഡിയൻസ് മാനേജ്മെൻറ്, സെക്യൂരിറ്റി, മെഡിക്കൽ സേവനം തുടങ്ങി ലോകകപ്പിെൻറ വിജയത്തിനായുള്ള മുഴുവൻ വകുപ്പുകളിലും വളണ്ടിയർമാരുടെ സേവനം അനിവാര്യമാണ്.
അപേക്ഷകർ നിർബന്ധമായും 16 വയസ്സിന് മുകളിലുള്ളവരായിരിക്കണം. എന്നാൽ വളണ്ടിയർ സേവനമനുഷ്ഠിച്ച് മുൻപരിചയം ആവശ്യമില്ല. വളണ്ടിയർമാർക്കാവശ്യമായ പരിശീലനം തുടർഘട്ടങ്ങളിൽ സംഘാടകർ ന ൽകും. ഇതിെൻറ നടപടിക്രമങ്ങൾ നവംബർ 21ന് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സുപ്രീം കമ്മിറ്റി യിൽ വളണ്ടിയർ സേവനമനുഷ്ഠിക്കുന്നത് 2022ൽ ഫിഫയുടെ വളണ്ടിയറായി സേവനമനുഷ്ഠിക്കാൻ അപേക്ഷിക്കുന്ന സമയത്ത് കൂടുതൽ പ്രയോജനം ചെയ്യും.
ലോകത്തിലെ ഏറ്റവും മികച്ച ലോക ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അവതരിപ്പിക്കുന്നതിൽ വളണ്ടിയർമാരുടെ സേവനം നിസ്തുലമാകുമെന്നും ഖത്തർ ലോകകപ്പ് അത്തരത്തിലുള്ള ഏറ്റവും മികച്ച ലോകകപ്പായിരിക്കുമെന്നും സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. വളണ്ടിയർ രജിസ്േട്രഷൻ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് മേഖലയുടെ ലോകകപ്പാണ്. അറബ് ലോകത്തിെൻറ കായികമാമാങ്കമാണ്. ലോകകപ്പിനായുള്ള നമ്മുടെ യാത്രയിൽ കൂടെ പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരെ രജിസ്േട്രഷന് ക്ഷണിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും തവാദി വ്യക്തമാക്കി.അറബ് ലോകത്തിെൻറ തനിമ പ്രകടമാക്കുന്നതായിരിക്കും ലോകകപ്പെന്നും നമ്മുടെ തയ്യാറെടുപ്പിെൻറ അവിഭാജ്യ ഘടമായിരിക്കും വളണ്ടിയർമാരെന്നും സെക്രട്ടറി ജനറൽ സൂചിപ്പിച്ചു.
അതേസമയം, ഇന്നലെ ഫോർസീസൺ ഹോട്ടലിൽ നടന്ന വളണ്ടിയർ രജിസ്േട്രഷൻ ലോഞ്ചിംഗ് ചടങ്ങിന് ശേഷം ആദ്യ 22 വളണ്ടിയർമാരെ സുപ്രീം കമ്മിറ്റി പരിചയപ്പെടുത്തി. ബഹ്റൈൻ, ഈജിപ്ത്, ജോർദാൻ, മൊറോക്കോ, ഒമാൻ, ഫലസ്തീൻ, ഖത്തർ, സൗദി അറേബ്യ, സോമാലിയ, സുഡാൻ, സിറിയ, ടുണീഷ്യ, തുർക്കി, യമൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ആദ്യ വളണ്ടിയർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.