ദോഹ: മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ തയാറെടുപ്പുകൾ പുരോഗമിക്കുന്നു. കോവിഡ് കാലത്തും മുടക്കമില്ലാതെ സുരക്ഷ ഉദ്യോഗസ്ഥർക്കും പൊലീസ് ജീവനക്കാർക്കും പരിശീലനം നൽകുകയാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്ക് കീഴിലുള്ള സുരക്ഷ സമിതി.
കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈൻ വഴിയാണ് പരിശീലനം നൽകുന്നത്. വിഡിയോ ക്ലിപ്പുകൾ, ത്രിമാന ചിത്രങ്ങൾ, സാധാരണ പരിശീലന പ്രവർത്തനങ്ങൾ, പരസ്പര സംവാദ സെഷനുകൾ എന്നിവ ഒാൺലൈൻ വഴിയും തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കായിക ചാമ്പ്യൻഷിപ് സുരക്ഷിതമാക്കുന്നതിൽനിന്ന് ഒരടി പിറകോട്ടില്ലെന്ന സുപ്രീം കമ്മിറ്റിയുടെ നിശ്ചയദാർഢ്യമാണ് ഇതിനു പിന്നിൽ.
കോവിഡ് വ്യാപനം ആരംഭിച്ചതുമുതൽ ഒാൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയ സുരക്ഷ പരിശീലന സെഷനുകളിൽ ഇതുവരെയായി ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കൽ, വലിയ അപകടങ്ങൾ, ബിഹേവിയറൽ ഡിറ്റക്ഷൻ ടെക്നിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്. പരിശീലകരോടും സുരക്ഷ വിദഗ്ധരോടുമുള്ള സംവാദങ്ങളും ഉദ്യോഗസ്ഥർക്ക് ഏറെ പ്രയോജനപ്പെടുെന്നന്നാണ് വിലയിരുത്തൽ. ഖത്തറിനു പുറമെ ബ്രിട്ടൻ, നെതർലൻഡ്സ്, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരും വിവിധ സെഷനുകളിൽ പരിശീലനം നൽകുന്നുണ്ട്.
ലോകകപ്പ് ഫുട്ബാളിെൻറ സുരക്ഷ കാര്യങ്ങൾക്കായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്.ബി.ഐ) സഹകരിച്ചാണ് മുന്നോട്ടുനീങ്ങുന്നത്.
എഫ്.ബി.െഎയുടെ പരിചയവും സംവിധാനങ്ങളും ഉപയോഗിക്കുകയാണ് ലക്ഷ്യം. ലോകകപ്പ് ആതിഥേയത്വം സുരക്ഷിതമാക്കാൻ സംഭാവന നല്‍കുകയെന്ന ആഭ്യന്തര മന്ത്രാലയത്തിെൻറ 2018-22 കർമപദ്ധതിയുടെ പ്രധാന ലക്ഷ്യത്തിെൻറ ഭാഗംകൂടിയാണിത്. സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും സംയുക്തമായി ദുരന്തനിവാരണ പരിശീലന കോഴ്സ് നേരത്തേ നടത്തിയിരുന്നു.
പ്രധാന സുരക്ഷ പ്രതിസന്ധികളും അടിയന്തര സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അറിവും നൈപുണ്യവും ഇരുകൂട്ടരും കൈമാറും. അപകടസാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുക, സാഹചര്യങ്ങള്‍ സജ്ജമാക്കുക, അവ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുക എന്നിവയിലൂന്നിയാണ് പ്രവർത്തനം.
2022 ഫിഫ ലോകകപ്പിനായുള്ള സുരക്ഷ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ഫീല്‍ഡ് മിഷനുകളുടെ ചുമതലയുള്ള ഖത്തർ ഉദ്യോഗസ്ഥര്‍ നേരത്തേ ഇതുമായി ബന്ധപ്പെട്ട കോഴ്സില്‍ പങ്കെടുത്തിരുന്നു.ഫിഫ ലോകകപ്പ് ഉള്‍പ്പെടെ സുപ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ക്കാണ് ഖത്തർ ആതിഥ്യം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.