ദോഹ: റാപിഡ് ആൻറിജെൻ കോവിഡ് 19 പരിശോധന രാജ്യത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഖത്തറിൽ കൂടുതൽ ഇളവുകൾ നിലവിൽവന്നു.ഇതിൻെറ ഭാഗമായി രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് നിരവധി ഇളവുകളാണ് നൽകുന്നത്. വിവിധ സ് ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വാക്സിൻ നിർബന്ധമാണ്.
ഇനി മുതൽ വാക്സിൻ സ്വീകരിക്കാത്ത എല്ലാ ജീവനക്കാർക്കും ആഴ്ചയിൽ റാപ്പിഡ് ആൻറിജെൻ പരിശോധന നിർബന്ധമാണ്. ഈ പരിശോധന ആവശ്യമുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ നടത്താമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അടുത്തുള്ള സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് പരിശോധനക്കുള്ള അപ്പോയിൻറ്മെൻറ് എടുക്കണം.
മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് പുതിയ നിബന്ധന പ്രാബല്യത്തിൽ വന്നിരിക്കുന്നത്.ബാർബർഷോപ്പുകൾ, ജിംനേഷ്യങ്ങൾ, ബ്യൂട്ടിപാർലറുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ വാക്സിൻ എടുത്തവർക്ക് മാത്രമേ അനുവാദമുള്ളൂ. ഇവിടങ്ങളിലെ ജീവനക്കാരും വാക്സിൻ എടുത്തവരാകണം. വാക്സിൻ രണ്ടു ഡോസും എടുക്കാത്തവർക്കാണ് ആഴ്ചയിലൊരിക്കൽ ആൻറിജെൻ പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്. റസ്റ്റാറൻറുകളിലും കഫേകളിലും ഭക്ഷണം നൽകുന്നത് തുറസ്സായ സ്ഥലങ്ങളിലാണെങ്കിൽ മുനിസിപ്പല്‍ മന്ത്രാലയത്തിൻെറ ക്ലീന്‍ സര്‍ട്ടിഫിക്കറ്റോടെ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നുണ്ട്. അകത്താണെങ്കില്‍ 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. വാണിജ്യമന്ത്രാലയത്തിൻെറ അനുമതി മാത്രമേ ഉള്ളൂവെങ്കില്‍ തുറന്ന ഇടങ്ങളില്‍ 30 ശതമാനം പേർക്കും ഇന്‍ഡോറില്‍ 15 ശതമാനം പേർക്കുമാണ് പ്രവേശനാനുമതി. എന്നാൽ, എല്ലാ ഉപഭോക്താക്കളും വാക്സിനെടുത്തവരായിരിക്കണം.
ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജോലിക്കാരും ഉപഭോക്താക്കളും വാക്സിനെടുത്തവരായിരിക്കണമെന്നും നിർബന്ധമുണ്ട്.കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള മുൻഗണനാപട്ടികയിൽ നിലവിൽ 30 വയസ്സുള്ളവരെയും മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനാൽ 30ഉം അതിന് മുകളിലും പ്രായമുള്ളവർക്കുകൂടി വാക്സിൻ എടുക്കാനുള്ള അറിയിപ്പ് ആരോഗ്യമന്ത്രാലയത്തിൽനിന്ന് വരുന്നുണ്ട്.
ദീർഘകാലരോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ, പ്രധാനമന്ത്രാലയങ്ങളുമായി ബന്ധെപ്പട്ടവർ, സ്കൂൾ അധ്യാപകരും ജീവനക്കാരും എന്നിവരാണ് നിലവിൽ മുൻഗണനാപട്ടികയിൽ ഉള്ള മറ്റുള്ളവർ. വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് വാക്സിൻ നൽകാനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
എന്നിട്ടും പലരും ഇതിൽ വീഴ്ചവരുത്തുകയാണ്. ഇത്തരക്കാർ ആഴ്ചയിലൊരിക്കൽ ആൻറിജെൻ പരിശോധന നിർബന്ധമായും നടത്തേണ്ടിവരും. എങ്കിൽ മാത്രമേ ജോലി എടുക്കാൻ സാധിക്കൂ.ആേരാഗ്യമന്ത്രാലയത്തിൻെറ അംഗീകാരമുള്ള ആൻറിജെൻ പരിശോധനയാണ് നടത്തേണ്ടത്.
രണ്ടുഡോസ് വാക്സിനും എടുത്തവർ, കോവിഡ് മാറിയവർ, വാക്സിൻ എടുക്കാൻ പറ്റാത്തതരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉള്ളവർ (ഇത്തരക്കാർക്ക് ആരാഗ്യമന്ത്രാലയത്തിൻെറ റിേപ്പാർട്ട് ഉണ്ടായിരിക്കണം) എന്നിവർ മാത്രമാണ് ആഴ്ചക്കുള്ള ആൻറിജെൻ പരിേശാധനയിൽനിന്ന് ഒഴിവാകുന്നവർ.
റാപിഡ് ആൻറിജെൻ കോവിഡ് 19 പരിശോധനക്ക് മൂക്കിൽനിന്നാണ് സ്രവം എടുക്കുക. സാധാരണഗതിയിൽ പരിശോധനാഫലം 15 മിനിറ്റിനുള്ളിൽ ലഭ്യമാകും. 50 റിയാലാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന ഫീസ്. ചില സ്വകാര്യ ആശുപത്രികൾ ഇതിൽ കുറവാണ് ഈടാക്കുന്നത്.
നിലവിൽ രാജ്യത്തെ 81 സ്വകാര്യ ആശുപത്രികൾക്ക് കോവിഡ് പി.സി.ആർ പരിശോധന നടത്താൻ ആരോഗ്യമന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ, ഇവയിൽ എല്ലാം ആൻറിജെൻ പരിശോധനക്ക് സൗകര്യമില്ല. പി.സി.ആർ പരിശോധനക്ക് സാമ്പിൾ ശേഖരിച്ച് ഹമദ് ആശുപത്രിയിലേക്ക് അയക്കുകയാണ് സ്വകാര്യ ആശുപത്രികൾ ചെയ്യാറ്.
എന്നാൽ, ആൻറിജെൻ പരിശോധന അതത് സ്വകാര്യ ആശുപത്രികളിൽ തന്നെ നടത്തണം. ഇതിനാൽ ലബോറട്ടറി, പാത്തോളജിസ്റ്റ് സൗകര്യം ഉള്ള സ്വകാര്യ ആശുപത്രികളിലാണ് ആൻറിജെൻ പരിശോധനയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.