ദോഹ: രാജ്യത്തിെൻറ സുസ്ഥിരവികസനമെന്ന ലക്ഷ്യം കൂടുതൽ പ്രചരിപ്പിക്കുന്നതിെൻറ ഭാഗമായി ഡിജിറ്റൽ മാലിന്യവും അവശിഷ്ടങ്ങളും കൈമാറ്റം ചെയ്യാനും നിർമാർജനം ചെയ്യാനും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനം ഉടൻ വരുന്നു.ഖത്തറിൽ വികസിച്ചിപ്പെടുത്ത ക്യുകോൻ (QKON) എന്ന പേരിലറിയപ്പെടുന്ന ആപ് വഴിയാണ് ഡിജിറ്റൽ മാലിന്യം കൈമാറ്റം ചെയ്യപ്പെടുകയും റീസൈക്ലിങ് നടത്തുകയും ചെയ്യുക.
ഡിജിറ്റൽ മാലിന്യത്തിെൻറ ഉൽപാദകരെയും അവസാനം ഉപയോഗിക്കുന്ന ആളെയും ബന്ധിപ്പിക്കുകയാണ് ആപ്പിെൻറ കർത്തവ്യം. അടുത്ത വർഷം ആദ്യത്തോടെ ആപ് ഡൗൺലോഡിങ്ങിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അധികമാളുകളിലേക്കും എത്തിയിട്ടില്ലെങ്കിലും പരീക്ഷണ ഘട്ടത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ആപിന് പിന്നിൽ പ്രവർത്തിച്ചവർ പറയുന്നു.
വിപണിയിലെ ഡിജിറ്റൽ മാലിന്യം ശേഖരിക്കാനും വേർതിരിക്കാനും റീസൈക്കിൾ ചെയ്യാനുമുള്ള പരിഹാരമാർഗമായാണ് ക്യൂകോനിനെ അവതരിപ്പിക്കുന്നതെന്ന് എച്ച്.ബി.കെ.യു സയൻസ് ആൻഡ് എൻജിനീയറിങ് കോളജ് സസ്റ്റെയിനബിൾ ഡെവലപ്മെൻറ് അസി. പ്രഫസർ ഡോ. താരിഖ് അൽ അൻസാരി പറയുന്നു. ഉൽപാദകരും അവസാന ഉപഭോക്താവും തമ്മിൽ മാലിന്യ കൈമാറ്റത്തിന് സൗകര്യം ചെയ്യുകയാണ് ആപ് ചെയ്യുന്നത്. ക്യുകോൻ എന്ന പേരിലുള്ള ഡിജിറ്റൽ കറൻസിയുടെ കൈമാറ്റവും ഇതിലൂടെ നടക്കുമെന്നും പിന്നണിയിലുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.