ദോഹ: ഖത്തരികള്‍ക്കും പ്രവാസികള്‍ക്കും യുെക്രയ്നിലേക്കുള്ള വി സക്ക് അപേക്ഷ നൽകാന് പുതിയ സെൻറര്‍ ആരംഭിച്ചു. ദോഹ എയ ര്‍പോര്‍ട്ട് റോഡിലെ ജൈദ സ്ക്വയറില്‍ മൂന്നാം നിലയിലാണ് യുെക്രയ് ൻ വിസ അപേക്ഷാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഖത്തറിലെ യുെക്രയ്ൻ എംബസിയും ദോഹയിലെ വി.എഫ്.എസ് ഗ്ലോബല്‍ സെൻററും സംയുക്തമായാണ് വിസ സെൻറർ തുറന്നത്.
പുതിയ സെൻറര്‍ ആരംഭിച്ചതോടെ അപേക്ഷകര്‍ക്ക് യുെക്രയ്ൻ എംബസിയില്‍ എത്തേണ്ടതില്ല. ദോഹയിലെ വി.എഫ്.എസ് വിസ സെൻററില്‍ അപേക്ഷ നൽകിയാല് മതിയാകും. എന്നാല്‍, പ്രത്യേക സംഭവങ്ങളില്‍ കോണ്‍സല്‍ ആവശ്യപ്പെടുന്നപക്ഷം അപേക്ഷകര്‍ എംബസിയില്‍ ഹാജരാകേണ്ടി വരും. ഖത്തറില്‍നിന്നു യുെക്രയ്ൻ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സേവനമാണ് വിസ ആപ്ലിക്കേഷന്‍ സെൻററിലൂടെ ലഭ്യമാകുക. എന്നാല്‍, വിസയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഈ കേന്ദ്രത്തിന് എടുക്കാനാവില്ല. വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം യുെക്രയ്ൻ ഡിപ്ലോമാറ്റിക് മിഷനാണ് എടുക്കുക.
വി.എഫ്.എസ് ഗ്ലോബലുമായി ചേര്‍ന്ന് പുതിയ വിസ അപേക്ഷ കേന്ദ്രം ആരംഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഖത്തറിലെ ഷർഷെ ദഫേ വസില്‍ ബോഡ്നര്‍ പറഞ്ഞു. ഖത്തറില്‍നിന്ന് യുെക്രയ്ൻ സന്ദര്‍ശിക്കാന്‍ പോകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. യുെക്രയ്ൻ സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വി.എഫ്.എസ് ഗ്ലോബലിന് 34 രാജ്യങ്ങളിലായി 57 വിസ ആപ്ലിക്കേഷന്‍ സെൻററുകളാണുള്ളത്. ഖത്തറില്‍ വിസ അപേക്ഷാകേന്ദ്രം ആരംഭിക്കുന്നതിലൂടെ യുെക്രയ്ൻ സര്‍ക്കാര്‍ തങ്ങളിലുള്ള വിശ്വാസം കൂടുതല്‍ ഉറപ്പിക്കുകയാണെന്ന് വി.എഫ്.എസ് ഗ്ലോബല്‍ മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ, ചൈന സി.ഇ.ഒ വിനയ് മല്‍ഹോത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.