ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തില്‍ ദോഹയിലെ വിവി ധ ഭാഗങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ ഇന്നുമുതല്‍ നീക് കം ചെയ്യും. ദോഹ മുനിസിപ്പാലിറ്റിയിലെ പൊതു നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥരുടെയും പൊതു ശു ചിത്വ വിഭാഗത്തിെൻറയും സഹകരണത്തോടെയാണ് കാമ്പയിന്. റോഡരികുകളിലും പാര്‍ക്കിങ് ക േന്ദ്രങ്ങളിലും പ്രധാന റോഡുകളിലും ഗാരേജുകള്ക്കു സമീപങ്ങളിലുമെല്ലാം ഉപേക്ഷിക്ക പ്പെടുന്ന വാഹനങ്ങളിലും മോട്ടോര്ബബോട്ടുകളിലും പോര്ട്ടകാബിനുകളിലും മുന്നറിയിപ്പ് നോട്ടീസുകള്‍ പതിച്ചശേഷം നിശ്ചിത കാലാവധിക്കുള്ളില്‍ നീക്കം ചെയ്യാത്ത വാഹനങ്ങളെയാണ് പൊതുശുചിത്വ നിയമപ്രകാരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാറ്റുകയും അനന്തരനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്.
മുനിസിപ്പാലിറ്റിയിലെ ജനറല്‍ സൂപ്പര്വിഷന് വകുപ്പും മെക്കാനിക്കല്‍ എക്യുപ്മെൻറ് വകുപ്പും യോജിച്ചാണ് ഇതുമായി ബന്ധപ്പെട്ട ക്യാമ്പയിന് നടപ്പാക്കുന്നത്.
മുനിസിപ്പാലിറ്റി പരിധിയിലുള്ള പ്രദേശങ്ങള്‍ ശുചിയായി സൂക്ഷിക്കുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും രാജ്യത്തിെൻറ പാരിസ്ഥിതിക മനോഹാരിത നിലനിര്‍ത്തുകയുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. മന്ത്രാലയത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള കമ്മിറ്റി ഇതിനു നേതൃത്വം നല്‍കും. കാറുകള്‍, മോട്ടോര്‍ബോട്ടുകള്‍, പോര്‍ട്ടബിൾ കാബിനുകള്‍ എന്നിവയെല്ലാം നീക്കും. ദോഹയിലും പരിസരപ്രദേശങ്ങളിലും ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഈ വര്‍ഷം രണ്ടാംപാദത്തില്‍ മദീനഖലീഫ, ഉംഗുവൈലിന, അല്‍ഖോര്‍, അല്‍ശമാല്‍ എന്നിവിടങ്ങളില്‍ നടത്തിയ ക്യാമ്പയിനുകളില്‍ ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് വാഹനങ്ങള്‍ നീക്കം ചെയ്തിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ദോഹ മുനിസിപ്പാലിറ്റി നിരീക്ഷണ വകുപ്പ് നടത്തിയ ക്യാമ്പയിനില്‍ 419 വാഹനങ്ങളാണ് നീക്കിയത്. ഇതിെൻറ തുടര്‍ച്ചയായാണ് ഇന്നു മുതല്‍ സുപ്രധാന ക്യാമ്പയിന് തുടക്കമിടുന്നത്.
ഇത്തരം വാഹനങ്ങൾ കണ്ടാൽ ഇൗ നമ്പറിൽ വിളിക്കാം
ഉപേക്ഷിക്കപ്പെട്ട നിലയില്‍ റോഡരികിലോ മറ്റോ വാഹനങ്ങളോ മറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ 184 എന്ന കോള്‍ സെൻറർ നമ്പറില്‍ വിളിച്ച് അറിയിക്കാം. വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും വിവരമറിയിക്കാം. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള കമ്മിറ്റിയെ നേരിട്ടും വിവരമറിയിക്കാം. ഇതിനായി 33238885 എന്ന നമ്പറില്‍ രാവിലെ ആറു മുതല്‍ ഉച്ചക്ക് ഒന്നുവരെ വിളിച്ചറിയിക്കാം. പൗരന്മാരും താമസക്കാരും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.