ദോഹ: ഉപേക്ഷിക്കെപ്പട്ട വാഹനങ്ങൾ നീക്കംചെയ്യുന്നതിനും സുരക്ഷിതമായി ഒഴിവാക്കുന ്നതിനും ഇൗ മേഖലകളിൽ കഴിവുതെളിയിച്ച പ്രഫഷനൽ കമ്പനികളെ ഏൽപിക്കാൻ ആലോചന. ഈ വർഷം തുടക്കത്തിൽ ആരംഭിച്ച കാമ്പയിനിൽ ഇതുവരെ 11,000ത്തിലധികം വാഹനങ്ങളാണ് നീക്കംചെയ്തത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായാണിത്. വാഹനങ്ങൾ നീക്കം ചെയ്യുന്ന കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ബ്രിഗ്രേഡിയർ അലി സൽമാൻ അൽ മുഹന്നദി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥരായ സാലിഹ് ഹസൻ അൽകുവാരി, മർസൂഖ് മുബാറക് അൽ മസിഫ്രി, മുഹമ്മദ് ഫറാജ് അൽ കുബൈസി, മുഹമ്മദ് സുൽത്താൻ അൽ ഷഹ്വാനി എന്നിവരും പങ്കെടുത്തു. എല്ലാ മുനിസിപ്പാലിറ്റികളുമായി സഹകരിച്ച് എല്ലായിടത്തുമുള്ള ഉപേക്ഷിക്കെപ്പട്ട വാഹനങ്ങൾ നിരത്തുകളിൽ നിന്ന് നീക്കംചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
റോഡരികുകളിലും പാര്‍ക്കിങ് കേന്ദ്രങ്ങളിലും പ്രധാന റോഡുകളിലും ഗാരേജുകള്ക്കു സമീപങ്ങളിലുമെല്ലാം ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളിലും മോട്ടോർബോട്ടുകളിലും പോര്ട്ടകാബിനുകളിലും മുന്നറിയിപ്പ് നോട്ടീസുകള്‍ പതിച്ചശേഷം നിശ്ചിത കാലാവധിക്കുള്ളില്‍ നീക്കം ചെയ്യാത്ത വാഹനങ്ങളാണ് പൊതുശുചിത്വ നിയമപ്രകാരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാറ്റുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്. മുനിസിപ്പാലിറ്റിയിലെ ജനറല്‍ സൂപ്പര്വിഷന് വകുപ്പും മെക്കാനിക്കല്‍ എക്യുപ്മെൻറ് വകുപ്പും യോജിച്ചാണ് കാമ്പയിന്. മുനിസിപ്പാലിറ്റി പരിധിയിലുള്ള പ്രദേശങ്ങള്‍ ശുചിയായി സൂക്ഷിക്കുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും രാജ്യത്തിെൻറ പാരിസ്ഥിതിക മനോഹാരിത നിലനിര്‍ത്തുകയുമാണ് ലക്ഷ്യം.
മന്ത്രാലയത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കംചെയ്യുന്നതിനായുള്ള കമ്മിറ്റി ഇതിനു നേതൃത്വം നല്‍കും. കാറുകള്‍, മോട്ടോര്‍ബോട്ടുകള്‍, പോര്‍ട്ടബ്ൾ കാബിനുകള്‍ എന്നിവയെല്ലാം നീക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ റോഡരികിലോ മറ്റോ വാഹനങ്ങളോ മറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ 184 എന്ന കാള്‍ സെൻറർ നമ്പറില്‍ വിളിച്ച് അറിയിക്കാം. വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും വിവരമറിയിക്കാം. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള കമ്മിറ്റിയെ നേരിട്ടും വിവരമറിയിക്കാം. ഇതിനായി 33238885 എന്ന നമ്പറില്‍ രാവിലെ ആറു മുതല്‍ ഉച്ചക്ക് ഒന്നുവരെ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.