ദോഹ: ഇൻഡസ്ട്രിയൽ ഏരിയയെയും ഇ–റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന മിസൈമീർ ഇൻറർ ചെയ്ഞ്ചിലെ അണ്ടർപാസ് നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തതായി പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ അറിയിച്ചു. 700 മീറ്റർ നീളത്തിൽ മിസൈമീർ റോഡിനും എഫ്–റിങ് റോഡിനും ഇടയിൽ നിർമ്മിച്ചിരിക്കുന്ന അണ്ടർപാസ് ഉമ്മുൽസനീം, മിസൈമീർ, ഇൻഡസ്ട്രിയൽ ഏരിയ ഭാഗങ്ങളിലെ ഗതാഗതം സുഗമമാക്കുന്നതിന് ഏറെ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഇൻഡസ്ട്രിയൽ ഏരിയ റോഡിൽ നിലവിലുണ്ടായിരുന്ന റൗണ്ട് എബൗട്ടിന് പകരമായി നിർമ്മിച്ചിരിക്കുന്ന അണ്ടർപാസ്, ഇൻഡസ്ട്രിയൽ ഏരിയക്കും ദോഹക്കും ഇടയിലുള്ള സുഗമമായ ഗതാഗതത്തിനും വഴിയൊരുക്കും. പുതിയ അണ്ടർപാസിനൊപ്പം 1.8 കിലോമീറ്റർ നീളത്തിൽ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് പുതിയ നാല് വരി റോഡും അശ്ഗാൽ നിർമ്മിച്ചിട്ടുണ്ട്. റോഡിൽ വാഹനങ്ങളുടെ ക്ഷമത നിലവിലുള്ളതിൽ നിന്നും 25 ശതമാനമായി വർധിപ്പിക്കാൻ ഈ റോഡിന് സാധിക്കും. ശക്തമായ മഴയുള്ളപ്പോൾ അണ്ടർപാസുകൾ വെള്ളം നിറഞ്ഞ് ഗതാഗതം തടസ്സപ്പെടുന്നതിനാൽ മഴവെള്ളം വേഗത്തിൽ ഒഴുകിപ്പോകുന്നതിനുള്ള നൂതനസംവിധാനം അശ്ഗാൽ മിസൈമീർ അണ്ടർപാസിലും ഇൻഡസ്ട്രിയൽ ഏരിയയിലെ പുതിയ പാതയിലും ഉപയോഗിച്ചിട്ടുണ്ട്. ഇത് ശക്തമായ മഴയുള്ള സമയങ്ങളിലും ഗതാഗതം സാധ്യമാക്കുന്നു.
റൗദത് അൽ ഖൈൽ സ്ട്രീറ്റ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച മിസൈമീർ അണ്ടർപാസിന് ഏറെ പ്രാധാന്യമാണുള്ളതെന്നും ഇൻഡസ്ട്രിയൽ ഏരിയയെ ഇ–റിങ് വഴി തുമാമയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് വികസന പദ്ധതിയെന്നും അശ്ഗാൽ എക്സ്പ്രസ്വേ വകുപ്പ് മാനേജർ എഞ്ചിനീയർ യൂസുഫ് അൽ ഇമാദി പറഞ്ഞു.
പുതിയ പാതയിലൂടെയുള്ള സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനുകൾ ഉടൻ പൂർത്തിയാകും. ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നും ഉമ്മുൽസനീം, അബൂഹമൂർ, മിസൈമീർ, റിലീജ്യസ് കോംപ്ലക്സ്, ഹമദ് രാജ്യാന്ത ര വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് മിസൈമീർ അണ്ടർപാസ് ഏറെ ഗുണകരമാകും.
പുതിയ അണ്ടർപാസിെൻറ ഉദ്ഘാടന ചടങ്ങിൽ അശ്ഗാൽ എക്സ്പ്രസ്വേ വകുപ്പ് മാനേജർ എഞ്ചിനീയർ യൂസുഫ് അൽ ഇമാദിക്ക് പുറമേ, ട്രാഫിക് സേഫ്റ്റി ആൻഡ് എഞ്ചിനീയറിങ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് മആരിഫിയ, സെൻട്രൽ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, അശ്ഗാലിെൻറ െപ്രാജക്ട് എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.