ദോഹ: തുർക്കിയിലെ ഖത്തറിെൻറ നിക്ഷേപ വ്യാപ്തി 19 ബില്യൻ ഡോളർ(70 ബില്യൻ റിയാൽ) കവിഞ്ഞു. തുർക്കിയിലെ ഒരു രാജ്യത്തിെൻറ ഏറ്റവും വലിയ രണ്ടാമത്തെ നിക്ഷേപം കൂടിയാണിത്. വരും വർഷങ്ങളിൽ തുർക്കിയിലെ ഖത്തർ നിക്ഷേപത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയൽ എസ്റ്റേറ്റ്, ബാങ്കിംഗ്, ഭക്ഷ്യ ഉൽപാദനമേഖല തുടങ്ങി വ്യത്യസ്ത മേഖലകളിലാണ് ഖത്തർ നിക്ഷേപം ഇറക്കിയിരിക്കുന്നത്. തുർക്കിയിലെ ഖത്തർ നിക്ഷേപം വളരെ വേഗത്തിൽ വർധിച്ചുവരികയാണെന്നും പൊതു–സ്വകാര്യമേഖലകളിലായി 19 ബില്യനിലധികം ഡോളർ ഖത്തർ നിക്ഷേപമുണ്ടെന്നും ഖത്തറിലെ തുർക്കി സ്ഥാനപതി ഫിക്റത് ഓസിർ പറഞ്ഞു.
വിവിധ മേഖലകളിലായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പദ്ധതികളും ഭാവിയിലെ പദ്ധതികളും ഖത്തറിെൻറ നിക്ഷേപത്തിലെ അളവ് വലിയ തോതിൽ വർധിപ്പിക്കുമെന്നും ഓസിർ കൂട്ടിച്ചേർത്തു. തുർക്കിയിലെ പ്രധാനപ്പെട്ട മേഖലകളായ റിയൽ എസ്റ്റേറ്റ്, ബാങ്കിംഗ്, ടെലികോം, ഐടി, ഭക്ഷ്യമേഖല തുടങ്ങിയവയാണ് ഖത്തർ നിക്ഷേപത്തിലുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തറും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറെ ദൃഢമാണ്. വിവിധ മേഖലകളിലെ സഹകരണം ശക്തമായ നിലകളിലാണ്.
തുർക്കിയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചും വിവിധ വ്യാപാര–വാണിജ്യ ദൗത്യസംഘങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നതെന്നും തുർക്കി സ്ഥാനപതി പറഞ്ഞു.
ഖത്തറും തുർക്കിയും തമ്മിലുള്ള വാണിജ്യ വ്യാപ്തിയിൽ കഴിഞ്ഞ വർഷം 46 ശതമാനത്തിെൻറ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഇത് രണ്ട് ബില്യൻ കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത ആഴ്ച ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കാനിരിക്കുന്ന തുർക്കി എക്സ്പോയിൽ 160ലധികം തുർക്കിഷ് കമ്പനികൾ പങ്കെടുക്കും. എക്സ്പോയിൽ തുർക്കി സാമ്പത്തിക വകുപ്പ്, പരിസ്ഥിതി വകുപ്പ് മന്ത്രിമാരും പങ്കെടുക്കുമെന്നും ഇരുരാജ്യങ്ങൾക്കുമിടയിലെ ശക്തമായ വ്യാപാരബന്ധത്തിെൻറ തെളിവാണിതെന്നും ഓസിർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.