ദോഹ: ഗസ്സ വെടിനിർത്തലിനു ശേഷമുള്ള പുരോഗതികളും മേഖലയിലെ വിഷയങ്ങളും ചർച്ച ചെയ്ത് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയും.
ടെലിഫോൺ വഴിയാണ് ഇരുവരും പുതിയ സംഭവ വികാസങ്ങൾ വിലയിരുത്തിയത്. ഗസ്സയിലെ സംയുക്ത മധ്യസ്ഥ ദൗത്യത്തിലൂടെ പൂർത്തിയാക്കിയ കരാറിന്റെ തുടർ നടപടികൾ ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.
വെടിനിർത്തൽ കരാർ, ബന്ദി കൈമാറ്റം, മാനുഷിക സഹായങ്ങളുടെ ലഭ്യത എന്നീ വിഷയങ്ങൾ വിലയിരുത്തി. കരാർ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും, തുടർന്ന് സ്ഥിരം വെടിനിർത്തൽ സാധ്യമാവുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.