മിലിട്ടറി കോളജ് ബിരുദദാന ചടങ്ങിന്റെ ഭാഗമായി നടന്ന കാഡറ്റ് പരേഡ് അമീർ ശൈഖ് തമീം
ബിൻ ഹമദ് ആൽഥാനി പരിശോധിക്കുന്നു
ദോഹ: അഹമ്മദ് ബിൻ മുഹമ്മദ് മിലിട്ടറി കോളജ് 20ാം ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു.
296 കാഡറ്റുകളാണ് പഠനവും പരിശീലനവും പൂർത്തിയാക്കി സൈനിക സേവനത്തിലേക്ക് പ്രവേശിക്കുന്നത്. ഖത്തറിനു പുറമെ, ജോർഡൻ, സോമാലിയ, റുവാണ്ട ഉൾപ്പെടെ രാജ്യക്കാരായ കാഡറ്റുകളുമുണ്ട്. പാസിങ് ഔട്ട് പരേഡിന്റെ ഭാഗമായി മിലിട്ടറി പരേഡ്, മാർച്ച് പാസ്റ്റ് ഉൾപ്പെടെ ചടങ്ങുകൾക്ക് അമീർ സാക്ഷ്യം വഹിച്ചു.
സോമാലിയൻ പ്രതിരോധ മന്ത്രി അബ്ദുഖാദിർ മുഹമ്മദ് നൂർ, വിവിധ സൗഹൃദ രാഷ്ട്രങ്ങളുടെ സേനാഅക്കാദമി, യൂനിവേഴ്സിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനി, ആഭ്യന്തര മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, വിവിധ മന്ത്രാലയ പ്രതിനിധികൾ എന്നിവരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.