അഭയാർഥികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കുമായി പുതിയ സംരംഭം തുടങ്ങുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി ദോഹ: ന്യൂയോർക്കിൽ യു എൻ ജനറൽ അസംബ്ലിയുടെ 73ാമത് സെഷനോടനുബന്ധിച്ച് നടന്ന കോൺകോ ർഡിയ വാർഷിക ഉച്ചകോടിയിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രതിനിധി സംഘം പങ്കെ ടുത്തു. സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയുടെ നേതൃത്വത്തിലുള്ള ഉന്നത പ്രതിനിധി സംഘമാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഉച്ചകോടിയുടെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ ഹസൻ അൽ തവാദിക്കൊപ്പം ഇൻറർനാഷണൽ റെസ്ക്യൂ കമ്മിറ്റി സി ഇ ഒയും ബ്രിട്ടീഷ് വിദേശകാര്യ, കോമൺവെൽത്ത് മുൻ അസി.സെക്രട്ടറിയുമായ ഡേവിഡ് മിലിബ ൻഡ് പങ്കെടുത്തു. സുസ്ഥിര വികസനത്തിൽ വമ്പൻ കായിക ചാമ്പ്യൻഷിപ്പുകളുടെ പങ്ക് എന്ന പ്രമേയത്തിൽ നടന്ന ചർച്ചക്ക് കോൺകോർഡി സി ഇ ഒയും സഹ സ്ഥാപകനുമായ മാത്യൂ സ്വിഫ്റ്റ് നേതൃത്വം നൽകി. ഖത്ത റിലും ലോകത്തിെൻറ മറ്റുഭാഗങ്ങളിലുമായി 2022ലെ ഖത്തർ ലോകകപ്പ് വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ഹസൻ അൽ തവാദി പറഞ്ഞു.
ഇൻറർനാഷണൽ റെസ്ക്യൂ കമ്മിറ്റിയുമായി സഹകരിച്ച് അഭയാർഥികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും പിന്തുണയുമായി പുതിയ സംരംഭം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഫിഫ ലോകകപ്പിെൻറ സ്വാധീനം എത്രത്തോളമുണ്ടെന്ന് ഖത്തർ പഠിച്ചിട്ടുണ്ടെന്നും മേഖലയിലും മറ്റും ആ രോഗ്യകരമായ മാറ്റങ്ങളാണ് ലോകകപ്പ് പോലെയുള്ള വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾ കാരണമായുണ്ടാ കുകയെന്നും തവാദി വ്യക്തമാക്കി.ലോകകപ്പുമായി ബന്ധപ്പെട്ട് നിരവധി ലെഗസി പരിപാടികളാണ് ഖത്തർ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് ജനറേഷൻ അമേസിംഗ് പരിപാടി. തുടങ്ങിയതുമുതൽ ഇതുവരെയായി 25000ലധികം പേർക്ക് ഇതിെൻറ പ്രയോജനം ലഭിച്ചുവെന്നും തവാദി വിശദീകരിച്ചു. സുസ്ഥിര സാമൂഹിക വികസനവും പുരോഗതി യുമാണ് ലക്ഷ്യം വെക്കുന്നത്. ഇതിെൻറ ഭാഗമായി ലോകത്തുടനീളമുള്ള അഭയാർഥികൾക്കും കുടിയൊഴിപ്പി ക്കപ്പെട്ടവർക്കും പിന്തുണ നൽകുന്ന അന്താരാഷ്ട്ര സംരംഭം ആരംഭിക്കുമെന്നും ഫിഫയുടെയും ഐ ആർ സി യുടെയും സഹകരണത്തോടെയാണിതെന്നും അൽ തവാദി പറഞ്ഞു.
സാമൂഹിക വികസനത്തിനാവശ്യമായ നിരവധി അവസരങ്ങളാണ് ഇത്തരം വലിയ പരിപാടികൾ നൽകുന്നത്. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, പരിശീലനം തുടങ്ങിയ മേഖലകളിൽ ആളുകൾക്ക് തങ്ങളുടെ പ്രാഥമിക അ വകാശങ്ങൾ നേടിയെടുക്കാൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ തൊഴിൽമേഖലയിലെ സുപ്രധാന മാറ്റങ്ങളും പരിഷ്കാരങ്ങൾക്കും സഹായമാകുന്നതിൽ ലോകക പ്പിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യു എൻ ജനറൽ അസംബ്ലിയോടനുബന്ധിച്ച് 2011ലാണ് കോൺകോർഡിയ ഉച്ചകോടി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.