ദോഹ: ആഗോള തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് ഖത്തറിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധം ത ടസ്സമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റി സമ്മേളനത്തിൽ ഖത്തർ അംബാസഡർ അബ്ദുൽ അസീസ് ബിൻ അഹ്മദ് അൽമാലികി. റോമിൽ നടക്കുന്ന പ്രത്യേക സമ്മേള നത്തിലാണ് ഖത്തർ പ്രതിനിധി ഇക്കാര്യം പറഞ്ഞത്.
ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾക്ക് ഖത്തർ നൽകുന്ന മുന്തിയ പരിഗണന ഐക്യരാഷ്ട്ര സഭ പല തവണ പ്രശംസിച്ചിട്ടുള്ളതാണ്. എന്നാൽ രാജ്യത്തിന് മേൽ അടി ച്ചേൽപ്പിച്ച ഉപരോധം പല തരത്തിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തിെൻറയും മേഖല യുടെയും ഭക്ഷ്യ സുരക്ഷാസംവിധാനത്തിന് വലിയ പ്രതിസന്ധിയാണ് ഉപരോധം സൃഷ്ടിച്ചത്. ഉപരോധം യ ഥാർത്ഥത്തിൽ ഖത്തറിനെ മാത്രമല്ല ബാധിക്കുന്നത്.
മേഖലയിലെ പല രാജ്യങ്ങളെയും ഇത് ദോഷകരമായി ബാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അടിയന്തരമായി ഉപരോധം പിൻവലിക്കുകയും ചർച്ചകൾക്ക് തയ്യാ റാവുകയുമാണ് ഈ രാജ്യങ്ങൾ ചെയ്യേണ്ടത്. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന് മേഖലയിൽ എല്ലാ തരത്തിലുള്ള സുരക്ഷയും നടപ്പിലാക്കണമെന്ന് ഖത്തർ പ്രതിനിധി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.