ദോഹ: രാജ്യത്തെ ആരോഗ്യമേഖലയുടെ വളർച്ച വേഗത്തിലാക്കുന്നതിെൻറ ഭാഗമായി അടുത്ത വർഷം ജനുവരി മുതൽ സിദ്റ മെഡിക്കൽ ആൻഡ് റിസർച്ച് സെൻററിൽ രോഗികളുടെ കിടത്തിചികിത്സ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയിൽ ലോകനിലവാരത്തിലുള്ള ചികിത്സ സേവനങ്ങളായിരിക്കും കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള രോഗികൾക്ക് ലഭ്യമാകുക.
സിദ്റ മെഡിക്കൽ റിസർച്ച് സെൻറർ ഇനിമുതൽ സിദ്റ മെഡിസിൻ എന്നാണ് അറിയപ്പെടുക. ലോകത്തിലെ ഏറ്റവും മികച്ച അക്കാദമിക് മെഡിക്കൽ സെൻററുകളുടെ കൂട്ടത്തിലാണ് സിദ്റയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ഖത്തർ ഫൗണ്ടേഷെൻറ സാമൂഹിക വികസന പദ്ധതിയുടെ സമഗ്രതയെയാണ് സിദ്റ മെഡിസിൻ പ്രതിനിധീകരിക്കുന്നത്.
ലോകനിലവാരത്തിലുള്ള രോഗികളുടെ പരിരക്ഷയാണ് സിദ്റയിൽ നൽകുന്നത്. അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുന്ന കിടത്തിചികിൽസ സംവിധാനം അപ്പോയ്മെൻറ് വഴിയാണ് രോഗികളെ സ്വീകരിക്കുന്നത്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ വിവിധ സർവീസുകൾ സിദ്റ ഇൻപേഷ്യൻറ് സംവിധാനത്തിൽ ആരംഭിക്കുന്നുണ്ട്. ശൈഖ മൗസ ബിൻത് നാസറിെൻറ ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കൽ സെൻററെന്ന കാഴ്ചപ്പാടിെൻറ പൂർത്തീകരണത്തിലെ പ്രധാന നാഴികക്കല്ലാണ് പുതിയ പ്രഖ്യാപനമെന്ന് സിദ്റ മെഡിസിൻ സി.ഇ.ഒ പീറ്റർ മോറിസ് പറഞ്ഞു.
പുതിയ ആശുപത്രിയിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി മധ്യത്തോടെ കുട്ടികൾക്കും സ്ത്രീകൾക്കുമാണ് ഇൻപേഷ്യൻറ് സംവിധാനം ആരംഭിക്കുന്നതെന്നും ജനുവരി–മെയ് കാലയളവിൽ മുഴുവൻ സേവനങ്ങളും സിദ്റയിൽ ആരംഭിക്കുമെന്നും മുഴുവൻ പ്രവർത്തനനിരതമാകുന്നതോടെ ഖത്തറിലെ ഏറ്റവും മികച്ച പീഡിയാട്രിക് ആശുപത്രിയായി സിദ്റ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭ്രൂണസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സിക്കുന്ന ഏക സ്പെഷ്യലിസ്റ്റ് കേന്ദ്രവും സിദ്റ ആകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.