ദോഹ: മലേഷ്യയിൽ നടന്ന ഇൻറർനാഷനൽ ഇൻവെൻഷൻ ആൻറ് ഇന്നൊവേഷൻ എക്സിബിഷനിൽ (െഎടിഇഎക്സ്) ഖത്തറിന് നാല് സ്വർണ മെഡലും രണ്ട് വെള്ളിമെഡലും. സിമൈസിമ സെകൻഡറി സ്കൂൾ ഫോർ ബോയ്സ്, അൽവക്റ സെകൻഡറി സ്കൂൾ ഫോർ ബോയ്സ്, അംന ബിൻത് വഹബ് സെകൻഡറി സ്കൂൾ ഫോർ ഗേൾസ്, അൽ ഗുവൈരിയ പ്രിപറേറ്ററി സ്കൂൾ ഫോർ ഗേൾസ് എന്നീ സ്കൂൾ വിദ്യർഥികളുടെ വിവിധ പ്രൊജക്ടുകൾ പ്രദർശനത്തിൽ സ്വർണമെഡൽ നേടി. ഹസ്സൻ ബിൻ താബിത് സെകൻഡറി സ്കൂൾ ഫോർ ബോയ്സ്, ഖത്തർ ടെക്നിക്കൽ സെകൻഡറി സ്കൂൾ ഫോർ ബോയ്സ് എന്നീ സ്കൂളുകളുടെ പ്രൊജക്ടുകൾ ആണ് വെള്ളിമെഡൽ നേടിയത്.
കന്നുകാലി ഫാമുകൾ സൗരോർജം ഉപയോഗിച്ച് തണുപ്പിക്കുന്ന ഖത്തരി വിദ്യാർഥികളുടെ പ്രൊജക്ട് ഏറെ ശ്രദ്ധ നേടി. അന്ധരായ ആളുകൾ നീന്തുേമ്പാൾ ഉണ്ടാകുന്ന തടസങ്ങൾ ഒഴിവാക്കാനുള്ള പ്രത്യേക സ്മാർട്ട് ഗ്ലാസുകളുടെ രൂപകത്പന, ആദ്യഘട്ടത്തിൽ തന്നെ അൽഷൈമേഴ്സ് രോഗം ഉണ്ടാകുന്ന വയോജനങ്ങൾക്ക് സഹായകരമാകുന്ന ഇലക്ട്രോ മാഗ്നറ്റിക് ഗ്ലാസുകളുടെ രൂപകത്പനയും ഇൗ രംഗത്തെ ഗവേഷണവും, സ്കൂൾ എമർജൻസി പരിപാടിയുമായി ബന്ധെപ്പട്ട പ്രൊജക്ടുകൾ എന്നിവയാണ് ഖത്തരി വിദ്യാർഥികൾ അവതരിപ്പിച്ചത്.മലേഷ്യയിലെ പ്രദർശനം അന്താരാഷ്ട്ര തലത്തിൽ ശാസ്ത്രമേഖലയിലെ പ്രധാന മൽസരങ്ങളിലൊന്നാണ്.
ശാസ്ത്രമേഖലയിൽ തത്പരരായ ബിസിനസ് മേഖലയിലുള്ളവർക്കും നിർമാതാക്കൾക്കും ഉള്ള വലിയ അവസരമാണ് ഖത്തരി വിദ്യാർഥികളുടെ നേട്ടമെന്ന് അധികൃതർ പറയുന്നു. ആറ് പ്രിപറേറ്ററി, സെകൻഡറി സ്കൂളുകളിലെ 12 അംഗ വിദ്യാർഥി സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ച് പെങ്കടുത്തത്. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ഖത്തർ നാഷനൽ റിസർച്ച് ഫണ്ട്, ഖത്തർ ഫൗണ്ടേഷെൻറ ഖത്തർ സയൻസ് ആൻറ് ടെക്നോളജി പാർക്ക് എന്നിവ നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് വിവിധ അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ പരിപാടികളിൽ ഖത്തർ പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.