ദോഹ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്. പലയിടത്തും കാഴ്ചാ പരിധി മൂന്ന് കിലോമീ റ്ററിലും താഴുകയും ചെയ്തു.
ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ഖത്തർ കാലാവ സ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തന്നെ അടിച്ചുവീശിയിട്ടുണ്ടെന്നും കാഴ്ചാ പരിധി മൂന്ന് കിലോമീറ്ററിലും കുറഞ്ഞതായും വകുപ്പ് ട്വീറ്റ് ചെയ്തു.
അന്തരീക്ഷം പൊടിപടലങ്ങൾ നിറഞ്ഞതിനാൽ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചും സിവിൽ ഏവിയേഷൻ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പ്രത്യേക നിർദേശം നൽകുകയും ചെയ്തു. പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷവുമായി നേരിട്ട് ഇടപഴകുന്നതൊഴിവാക്കണം. പ്രത്യേകിച്ചും പ്രായമായ വരും ആസ്തമ രോഗികളും മറ്റു ശ്വാസസംബന്ധമായ രോഗങ്ങളുള്ളവരും ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കണം. ഈയടുത്ത് മൂക്ക്, നേത്ര ശസ്ത്രക്രിയകൾക്ക് വിധേയമായവരും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണ മെന്ന് വകുപ്പ് അറിയിച്ചു.
ശ്വാസകോശത്തിൽ പൊടിപടലങ്ങൾ എത്താതിരിക്കാൻ സ്ഥിരമായി വായും മൂക്കും മുഖവും ശുദ്ധജലത്തിൽ കഴുകണം. പുറത്തേക്ക് പോകുകയാണെങ്കിൽ മാസ്ക് ധരിക്കണം. പുറത്ത് പോകുന്ന സമയത്ത് കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. അലർജി പോലുള്ള എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ഹെൽത്ത് സെൻററിൽ ഉടൻ റിപ്പോർട്ട് ചെയ്യണം. ശ്വാസതടസ്സം പോലുള്ളവ ശ്രദ്ധയിൽ പെട്ടാൽ അടിയന്തര വിഭാഗത്തിൽ എത്തിച്ചേരുകയും മതിയായ ചികിത്സ തേടുകയും വേണം. കാലാവസ്ഥ സംബന്ധമായ ഏറ്റവും പുതിയ വിവരങ്ങൾക്ക് വകുപ്പിെൻറ വെബ്സൈറ്റും സോഷ്യൽ മീഡിയ പേജുകളും സന്ദർശിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.