ദോഹ: ജി.സി.സിയിലെ എഴുത്തുകാർക്കായുള്ള 2019ലെ സംസ്കൃതി സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാര ം എഴുത്തുകാരി ഹർഷ മോഹൻ സജിന്‍. ഹർഷയുടെ ‘ബോൺസായ്’ എന്ന ചെറുകഥയാണ് പുരസ്കാരത്തിന് അർഹമായത്. സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം ചെയർമാനും പ്രഫ. സി.പി. അബൂബക്കർ, അശോകൻ ചെരുവിൽ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിജയിയെ നിർണയിച്ചത്. പ്രവാസികളായ 18 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് അവാർഡിനായി പരിഗണിച്ചത്. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള 61 എൻട്രികളിൽ നിന്നാണ് ഹർഷയുടെ രചന തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തി ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ആദ്യമായാണ് ഖത്തറിൽനിന്നുള്ള രചന അവാർഡിന് അർഹമാകുന്നത്. ഖത്തർ പ്രവാസിയായ ഹർഷ തൃശൂർ മാന്ദാമംഗലം സ്വദേശിയാണ്. ഹർഷയുടെ ‘ഒരു മഞ്ഞുകാലക്കവര്ച്ച’ എന്ന കഥക്ക് 2014ലെ മുദ്ര ബഷീര്‍ പുരസ്കാരവും ‘റൂത്തിെൻറ കഥായാമങ്ങള്‍’ എന്ന കഥക്ക് കേരള കലാകേന്ദ്രം കമല സുരയ്യ സ്പെഷല്‍ ജൂറി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ‘ആഗ്നസ് ദിമിത്രിയുടെ തിരുശേഷിപ്പുകള്‍ എന്ന കഥക്ക് 2013ലെ സംസ്കൃതി ചെറുകഥ മത്സരത്തില്‍ രണ്ടാം സമ്മാനവും ലഭിച്ചു. നവമാധ്യമ എഴുത്തിടങ്ങളില്‍ സജീവമാണ്. ഭർത്താവ്: സജിൻ. മകൻ: മിത്രൻ. ഇത് ആറാംതവണയാണ് സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരം നൽകുന്നത്.
നവംബർ ഒന്നിനു ഐ.സി.സി അശോക ഹാളിൽ നടക്കുന്ന സംസ്കൃതി കേരളോത്സവം പരിപാടിയിൽ ജൂറി ചെയർമാൻ സന്തോഷ് ഏച്ചിക്കാനം പുസ്കാരം നൽകും. തുടർന്ന് സി.വി ശ്രീരാമെൻറ കഥകളെ ആസ്പദമാക്കി ബിജു പി. മംഗലം രചനയും ഗണേഷ് ബാബു മയ്യിൽ സംവിധാനവും നിർവഹിച്ച ‘മാടയുടെ ലോകം’ എന്ന നാടകവും ഉണ്ടാവും. ഇത് സംബന്ധിച്ച് ദോഹ സ്കിൽസ് െഡവലപ്മെൻറ് സെൻററിൽ നടന്ന വാര്‍ത്തസമ്മേളനത്തിൽ സംസ്കൃതി പ്രസിഡൻറ് എ. സുനിൽ, ജനറൽ സെക്രട്ടറി പി. വിജയകുമാർ, പുരസ്കാര നിർണയസമിതി കൺവീനർ ഇ.എം സുധീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.