ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് പ്രവാസി യുവാക്കൾക്ക് വേണ്ടി യൂത്ത്ഫോറം സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റ് സൗഹാർദത്തിേൻറയും സാഹോദര്യത്തിേൻറയും വിളംബര വേദിയായി. പരസ്പര ബഹുമാനത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായി സമാധാ നപരമായ സഹവർത്തിത്വത്തിന് സംഗമം ആഹ്വാനം ചെയ്തു.
ഡി.ഐ.സി.ഐ.ഡി ചെയർമാൻ ഡോ. ഇബ്രാഹീം സാലിഹ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. എല്ലാവരുമായും സംവാദ സംസ്കാരം വളർത്തിയെടുക്കുകയാണ് ഡി.ഐ.സി.ഐ.ഡിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യെൻറ പ്രശ്നങ്ങൾക്ക് മതധാർമിക പാഠങ്ങളാണ് പരിഹാരം. മതസമൂഹങ്ങൾക്കിടയിൽ ആരോഗ്യകരമായ സംവാദത്തിെൻറ പ്രസക്തി ദിനംപ്രതി വർധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ മതാനുയായികൾ ഒന്നിച്ചു കൂടിയിരിക്കൽ അനിവാര്യമായ കാലമാണിതെന്ന് മുഖ്യാതിഥിയായ സ്കൂൾ ഓഫ് ഭഗവത് ഗീത ട്രസ്റ്റ് ചെയർമാൻ സ്വാമി സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു. ഒരുമിച്ചിരിക്കുന്നതിലും ഒന്നിച്ച് ഭക്ഷിക്കുന്നതിലും സുഖദുഃഖങ്ങൾ പങ്കുവെക്കുന്നതിലുമാണ് സൗന്ദര്യം. വിഭാഗീയ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ യുവാക്കൾ കൂടുതൽ ജാഗ്രത പുലർത്തണം.
മതഭ്രാന്ത് കടുത്ത നൈരാശ്യത്തിലേക്ക് നയിക്കും. മതദർശനത്തിെൻറ ശരിയായ പ്രതിനിധാനം നിർവഹിക്കാൻ ശ്രമിച്ച മഹാത്മാഗാന്ധിയുടെ വധം ആ അർത്ഥത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും സന്ദീപാനന്ദ ഗിരി കൂട്ടിച്ചേർത്തു.മനുഷ്യരെ തമ്മിൽ അകറ്റാനും വർഗീയത പ്രചരിപ്പിക്കാനും ശ്രമിക്കുന്ന ദുശ്ശക്തികൾക്ക് യുവാക്കൾ ചെവികൊ ടുക്കരുതെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു. സ്നേഹവും സൗഹാർദവും കൊണ്ട് അത്തരക്കാരെ ചെറുത്തുതോൽപിക്കണം. പരസ്പരം അ ടുത്തറിഞ്ഞ്, തുറന്ന് ഇടപഴകുന്നതിലൂടെ ശത്രുതയും വർഗീയതയും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണാധികാരികളും ജനതയും തമ്മിലെ ഐക്യവും സഹകരണവും കൊണ്ടാണ് ഖത്തറിനെതിരായ ഉപരോധത്തെ അതിജീവിക്കാനായതെന്ന് ഖത്തർ ചാരിറ്റി ഇൻറർനാഷണൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അലി അൽഗാമിദി പറഞ്ഞു. യൂത്ത്ഫോറം രക്ഷാധികാരിയും സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡൻറുമായ കെ.സി. അബ്ദുലത്തീഫ് , ഡി.ഐ.സി.ഐ.ഡി പ്രതിനിധി ഡോ. മുഹമ്മദി എന്നിവർ സംബന്ധിച്ചു. യൂത്ത് ഫോറം പ്രസിഡൻറ് ജംഷീദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ജെഷിൻ അബൂബക്കർ ഖിറാഅത്ത് നടത്തി.
സംഘാടക കമ്മിറ്റി ചെയർമാൻ എസ്.എ ഫിറോസ് സ്വാഗതവും യൂത്ത് ഫോറം വൈസ് പ്രസിഡൻറ് ഫൈസൽ അബ്ദുൽ കരീം നന്ദിയും പറഞ്ഞു. 2000ഓളം മലയാളി യുവാക്കൾ പങ്കെടുത്ത സംഗമം ഇഫ്താർ വിരുന്നോടെ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.