കോഴിക്കോട് കൊയിലാണ്ടിക്ക് അടുത്തുള്ള ഉള്ള്യേരി–താമരശേരി റൂട്ടിലെ കണയേങ്കാട് ആണ് എെൻറ സ്വന്തം നാട്. പ്രകൃതിയുടെ അത്യപൂർവമായ ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട ഗ്രാമമാണിത്. പുഴയും വയലും കൃഷിസ്ഥലങ്ങളും മസ്ജിദും ക്ഷേത്രവും എല്ലാമുള്ള നാട്. ഉന്നതമായ മതേതതരത്വബോധവും സാഹോദര്യവുമാണ് ഇവിടെയുള്ളത്. അതിനിന്നും ഒരുകോട്ടവും തട്ടിയിട്ടില്ല. പള്ളിയിൽ മതപ്രസംഗം നടക്കുേമ്പാഴും ക്ഷേത്രത്തിൽ ഉത്സവം നടക്കുേമ്പാഴും നോമ്പുകാലവും ഒാണവും വിഷുവും എല്ലാം വരുേമ്പാഴും ഒരുമിച്ച് ആഘോഷിക്കുന്നവർ.
ഇൗ നോമ്പ് കാലത്ത് നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒാർത്തുപോകുന്നു. കാരണം റമദാനിൽ നാട്ടിലുള്ള അവസരങ്ങളിലെല്ലാം നോമ്പ്തുറക്ക് ഞങ്ങളെയെല്ലാം സ്നേഹത്തോടെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുപോകും മുസ്ലിം സഹോദരങ്ങൾ. മജീദിക്ക, ആലിക്കുട്ടിക്ക, മമ്മദിക്ക, മൊയ്തീൻ കോയാക്ക, കല്ലടച്ചേരി സഹീദ് അങ്ങനെ നിരവധിപേർ. പിന്നെ അവിടെയുള്ള ത്വാഹ മസ്ജിദിൽ നോമ്പ് തുറക്കാൻ ഒാരോ ദിവസവും ഒാരോ കുടുംബങ്ങളാണ് ചെലവ് വഹിക്കുന്നത്. അവിടെയും എല്ലാ ജാതിമതസ്ഥരും നോമ്പ് തുറക്കാൻ എത്തും.
ഗൾഫിലുള്ള എെൻറ നാട്ടുകാർക്കൊപ്പം ഞാനും എളിയ രീതിയിൽ നാട്ടിലെ പള്ളിയിലെ ഒരുദിവസത്തെ നോമ്പുതുറയുടെ ചെലവിെൻറ ഒരു ഭാഗം അഭിമാനത്തോടെ കഴിഞ്ഞ വർഷം ഏറ്റെടുത്തു. ഇൗ വർഷവും അത് ചെയ്യുന്നുണ്ട്. അത് എല്ലാവരെയും അറിയിക്കാനായി പറയുന്നതല്ല. അതാണ് ഞങ്ങളുടെ നാടിെൻറ ഒരുമ. അതുപോലെ കിടാരങ്ങിൽ തലച്ചില്ലോൻ ഭഗവതിക്ഷേത്രത്തിെൻറ ഉത്സവം എത്തുേമ്പാൾ മുസ്ലിം സഹോദരങ്ങളുടെ ആവേശകരമായ പിന്തുണയും ഉണ്ട്. അൻവർസാദത്ത് എന്ന സ്നേഹിതെൻറ നേതൃത്വത്തിലുള്ള അത്തരം പ്രവർത്തനങ്ങളെയും ഞാൻ ഒാർക്കുന്നു. കണയേങ്കാെട്ട പുതിയാപ്ലമാർക്കൊപ്പമുള്ള നോമ്പ് തുറകളും മനസിൽ നിന്ന് മായില്ല.
വിവാഹം കഴിഞ്ഞുള്ള ഞങ്ങളുടെ സുഹൃത്തുക്കളായ പുതിയാപ്ലമാരുടെ ആദ്യനോമ്പിന് വധുവിെൻറ വീട്ടുകാർ വിഭവസമൃദ്ധമായ നോമ്പുതുറ ഒരുക്കും.
ഞങ്ങൾ സുഹൃത്തുക്കൾക്ക് ഒപ്പമാകും പുതുതായി കല്ല്യാണം കഴിഞ്ഞയാൾ അതിൽ പെങ്കടുക്കുക. പിന്നെ ഇരുപത്തിയേഴാം നോമ്പിെൻറ തലേന്ന് കിട്ടുന്ന ‘അരീരം’ എന്ന പേരിലുള്ള അരിമണികൾ ഉരുട്ടിയ കടലപോലുള്ള അതിരുചികരമായ ഭക്ഷണം. അത് കണയേങ്കാെട്ട ഉമ്മമാരും ഇത്തമാരും ഭക്തിയും സ്നേഹവും കൊണ്ട് ചുെട്ടടുക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.