ദോഹ: മുനിസിപ്പാലിറ്റി–പരിസ്ഥിതി മന്ത്രാലയം മഴക്കാല മുന്നൊരുക്കങ്ങൾ നടത്തുന്നു. മന്ത്രാലയത്തിെൻറ കീഴിലുള്ള മഴക്കാല അടിയന്തര കമ്മിറ്റിയാണ് മറ്റ് വകുപ്പുകളുമായി ചേർന്ന് വരാൻപോകുന്ന മഴക്കാലത്തിനായുള്ള വിവിധ ഒരുക്കങ്ങൾ വിലയിരുത്താൻ യോഗം ചേർന്നത്. കമ്മിറ്റി തലവൻ സഫർ അൽ ഷാഫി നേതൃത്വം നൽകി. മുനിസിപ്പാലിറ്റി, ആഭ്യന്തരമന്ത്രാലയം, പൊതുമരാമത്ത് വകുപ്പ്, ആഭ്യന്തര സുരക്ഷാവകുപ്പ് (ലഖ്വിയ), ആഭ്യന്തര വകുപ്പിെൻറ നാഷനൽ കമാൻറ് സെൻറർ തുടങ്ങിയവയുടെ പ്രതിനിധികൾ പെങ്കടുത്തു. അടുത്ത മഴക്കാലവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട വിവിധ കാര്യങ്ങൾ സംബന്ധിച്ച് യോഗം വിലയിരുത്തിയതായി സഫർ അൽ ഷാഫി പറഞ്ഞു. വെള്ളം കെട്ടി നിൽക്കുന്നത് നീക്കാനുള്ള വിവിധ ഉപകരണങ്ങൾ, ടാങ്കുകൾ, പമ്പുകൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. നിരീക്ഷണ ഉദ്യോഗസ്ഥരെയും നിയമിക്കും. മഴക്കാലത്ത് വെള്ളം കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങൾ ഇതിനകം തന്നെ കണ്ടുപിടിച്ചിട്ടുണ്ട്. ഇതിനാൽ പെെട്ടന്ന് തന്നെ വെള്ളക്കെട്ട് നീക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.