യെമൻ-മൗറിത്വാനിയ മത്സരത്തിൽ നിന്ന്. ചിത്രത്തിലെ ഏഴാം നമ്പറുകാരനാണ് ആദ്യ ഗോൾ നേടിയത് 

അറബ് കപ്പ് യോഗ്യത: ജയത്തോടെ മൗറിത്വാനിയക്ക് യോഗ്യത

ദോഹ: പത്ത് പേരിലേക്കൊതുങ്ങിയ യെമനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് മൗറിത്വാനിയ അറബ് കപ്പിന് യോഗ്യത നേടി. കളിയുടെ 18ാം മിനിറ്റിൽ ഇസ്മായിൽ ദിയാകിതെയും, 85ാം മിനിറ്റിൽ ഹെമിയ തൻയയും നേടിയ ഗോളിലൂടെയാണ് ടീമിൻെറ വിജയം.

ആദ്യ ഗോളിനു ശേഷം യെമനിൻെറ തിരിച്ചുവരവ് ശ്രമങ്ങളെ വിഫലമാക്കി 42ാം മിനിറ്റിൽ മധ്യനിര താരം മുദിർ അബ്ദുറബ്ബ് ഹാൻഡാളിന് ചുവപ്പുകാർഡ് കണ്ടതോടെ ടീം പ്രതിരോധത്തിലായി. തുടർന്ന് പത്തു പേരുമായാണ് യെമൻ കളി പൂർത്തിയാക്കിയത്.

തുണീഷ്യ, യു.എ.ഇ, സിറിയ എന്നിവർ ഉൾപ്പെടുന്ന 'ബി' ഗ്രൂപ്പിലേക്കാണ് മൗറിത്വാനിയ യോഗ്യത നേടിയത്.  യോഗ്യതാ റൗണ്ടിൽ ഇന്ന് ലെബനാനും ജിബൂട്ടിയും ഏറ്റുമുട്ടും.

ഫിഫ റാങ്കിങ്ങിൽ 93ാം സ്ഥാനത്തുള്ള ലെബനാൻ കോച്ച് ജമാൽ താഹയുടെ നേതൃത്വത്തിൽ മികച്ച ടീമുമായാണ് കളത്തിലിറങ്ങുന്നത്. ലോകറാങ്കിങ്ങിൽ 185ാം സ്ഥാനക്കാരാണ് ജിബൂട്ടി. 

Tags:    
News Summary - Qualifying for the Arab Cup: Mauritania qualifies with victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.