സിംഗപ്പൂരുമായി പ്രകൃതിവാതക കൈമാറ്റത്തിനായുള്ള ഓൺലൈൻ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ ഊർജസഹമന്ത്രിയും ഖത്തർ പെേട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശരീദ അൽകഅബി (മധ്യത്തിൽ) 

പ്രകൃതിവാതക വ്യാപാരത്തിന് പുതിയ കമ്പനി, ക്യു.പി േട്രഡിങ്

ദോഹ: ഖത്തർ പെേട്രാളിയത്തിന് പ്രകൃതിവാതക (എൽ.എൻ.ജി) വ്യാപാരത്തിനായി ഇനി പുതിയ സ്ഥാപനം. ക്യു.പി േട്രഡിങ് എൽ.എൽ.സി എന്നാണ് കമ്പനിയുടെ പേര്. ദോഹ ആസ്ഥാനമായി പൂർണമായും ഖത്തർ പെേട്രാളിയത്തിെൻറ ഉടമസ്ഥതയിലാണ് ക്യു.പി േട്രഡിങ്ങിൻറ പ്രവർത്തനം. പുതിയ കമ്പനി പ്രവർത്തനമാരംഭിച്ചതോടൊപ്പം പ്രകൃതി വാതക വിതരണത്തിനായുള്ള പ്രഥമ കരാർ ഒപ്പുവെച്ചതായി ഊർജ സഹമന്ത്രിയും ഖത്തർ പെേട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശരീദ അൽകഅബി പറഞ്ഞു.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പവിലിയൻ എനർജി േട്രഡിങ് ആൻഡ് സപ്ലൈ കമ്പനിയുമായാണ് ക്യു.പി ട്രഡിങ് പ്രഥമ കരാറിൽ ഒപ്പുവെച്ചത്. ഖത്തർ പെേട്രാളിയത്തിൽനിന്നുള്ള പുതിയ സംരംഭമാണ് ക്യു.പി േട്രഡിങ്ങെന്നും ഊർജ വിതരണ മേഖലയിലെ സുപ്രധാന ചുവടുവെപ്പാണിതെന്നും അൽ കഅ്ബി വ്യക്തമാക്കി. പവിലിയൻ എനർജി േട്രഡിങ് ആൻഡ് സപ്ലൈ കമ്പനിയുമായി 2032 വരെയുള്ള ദീർഘകാല കരാറിലാണ് ക്യു.പി േട്രഡിങ് ഒപ്പുവെച്ചത്. കരാർ പ്രകാരം പ്രതിവർഷം 1.8 ദശലക്ഷം ടൺ പ്രകൃതിവാതകമാണ് സിംഗപ്പൂരിലേക്ക് എത്തിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.