സംഘർഷത്തിൽ വേർപിരിഞ്ഞ കുട്ടികൾ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി കുടുംബങ്ങളുമായി ഒത്തുചേർന്നപ്പോൾ
ദോഹ: ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ വിജയമായി, യുദ്ധത്തെതുടർന്ന് കുടുങ്ങിയ കുട്ടികൾ മാതാപിതാക്കൾക്കരികിലേക്ക്. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് വേർപിരിഞ്ഞ കുട്ടികളെ കുടുംബാംഗങ്ങളുമായി ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ നടത്തിയ മധ്യസ്ഥശ്രമങ്ങളാണ് മോചനം സാധ്യമാക്കിയത്.
യുക്രെയ്നിലെ നാല് കുട്ടികളെയും മൂന്ന് റഷ്യൻ കുട്ടികളെയുമാണ് അവരുടെ ബന്ധുക്കളുമായി യോജിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളിലൂടെ 107 കുട്ടികളാണ് മാതാപിതാക്കളുടെ അരികിലെത്തിയത്. കഴിഞ്ഞ മാസങ്ങളിലും കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ ഖത്തർ നടത്തിയിരുന്നു.വേർപിരിഞ്ഞ കുട്ടികളുടെയും കുടുംബങ്ങളുടെ പുനരേകീകരണത്തിനായി പ്രവർത്തിച്ച റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന്റെ കുട്ടികളുടെ അവകാശ കമീഷണർ മരിയ ലൊവ ബെലോവയേയും യുക്രെയ്നിലെ മനുഷ്യാവകാശ പാർലമെന്റ് കമീഷണർ ദിമിട്രോ ലുബിനെറ്റ്സിനെയും വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.