ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി

ദോഹ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സംയുക്ത മധ്യസ്ഥ ശ്രമങ്ങളുടെ പുരോഗതി ചർച്ചചെയ്ത് ഖത്തറും ഈജിപ്തും. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഈജിപ്ഷ്യൻ വിദേശകാര്യ- പ്രവാസകാര്യ മന്ത്രി ഡോ. ബദ്ർ അബ്ദുല്ലത്തിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗസ്സയിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും പുതിയ സംഭവവികാസങ്ങളും മധ്യസ്ഥ ശ്രമങ്ങളിലെ പുരോഗതിയും ചർച്ച ചെയ്തു. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.

ഈജിപ്തുമായുള്ള ബന്ധം കൂടുതൽ വിപുലമായ സഹകരണത്തിലേക്കും പങ്കാളിത്തത്തിലേക്കും ഉയർത്താൻ ആഗ്രഹിക്കുന്നതായി ഖത്തർ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

Tags:    
News Summary - Qatari Prime Minister and Foreign Minister hold meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.