ദോഹ: 3000 മെഗാവാട്ടിെൻറ മിച്ചവൈദ്യുതിയുമായി വൈദ്യുത സംഭരണ ശേഷിയിൽ അറബ് ലോകത്ത് ഖത്തർ മുൻനിരയിലാണെന്ന് കഹ്റമ(ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ)പ്രസിഡൻറ് ഈസ ബിൻ ഹിലാൽ അൽ കുവാരി പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ 25 ശതമാനം അധിക ജലവും ഖത്തറിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2017 കഹ്റമക്ക് നേട്ടങ്ങളുടെ വർഷമായിരുന്നുവെന്നും കഹ്റമ പ്രസിഡൻറ് സൂചിപ്പിച്ചു.
കഹ്റമ ആസ്ഥാനത്ത് നടന്ന ദേശീയദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022 ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങൾക്കും ദോഹ മെേട്രാ പദ്ധതിക്കുമായി കൂടുതൽ ഇലക്ട്രിക് പവർ സ്റ്റേഷനുകൾ കഹ്റമ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മിഡിലീസ്റ്റിലെ ഏറ്റവും വലിയ തുറമുഖമായ ഹമദ് തുറമു ഖത്തിനാവശ്യമായ ജല–വൈദ്യുത വിതരണത്തിൽ കഹ്റമക്ക് അഭിമാനമുണ്ട്. അൽ കുവാരി പറഞ്ഞു.
ഈ വർഷം ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം(എസ്.എ.ജി) അവാർഡുൾപ്പെടെ പ്രാദേശിക, മേഖലാ, അന്തർദേശീയ അവാർഡുകൾ കഹ്റമയെ തേടിയെത്തിയിട്ടുണ്ട്.
ജല സുരക്ഷ സംബന്ധിച്ച് രാജ്യത്തിെൻറ ജല സുരക്ഷയുടെ നട്ടെല്ലായി വർത്തിക്കാനുതകുന്ന മെഗാ റിസർവോയറുകളുടെ നിർമ്മാണം പുരോഗമിച്ചു കൊ ണ്ടിരിക്കുകയാണ്. ഈസ്സ ബിൻ ഹിലാൽ അൽ കുവാരി ചൂണ്ടിക്കാട്ടി. ഖത്തർ ദേശീയദിനം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യത്തിെൻറ വികസനത്തിന് കഹ്റമ സന്നദ്ധമാണെന്നും നിശ്ചയിച്ച സമയത്തിനുള്ളിൽ ജല സുരക്ഷാ പദ്ധതികൾ പൂർത്തീകരിക്കുക തന്നെ ചെയ്യുമെന്നും അൽ കുവാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.