‘അൽ സമാൻ എക്സ്ചേഞ്ച് റിയാമണി-ഗൾഫ് മാധ്യമം ഖത്തർ റൺ’ കിറ്റ് വിതരണം
ദോഹ: പല ദേശക്കാരായ കായികതാരങ്ങളുടെ ആവേശക്കുതിപ്പിന് വിസിൽമുഴങ്ങാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. ഖത്തറിലെ കായികപ്രേമികളും അത്ലറ്റുകളും കാത്തിരിക്കുന്ന ‘അൽ സമാൻ എക്സ്ചേഞ്ച് റിയാമണി-ഗൾഫ് മാധ്യമം ഖത്തർ റണ്ണി’നുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ അൽ ബിദ പാർക്കിൽ നടക്കുന്ന ഖത്തർ റൺ നാലാം പതിപ്പിന്റെ തയാറെടുപ്പുമായി കായികതാരങ്ങളും സജ്ജമാവുകയാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്കുള്ള ജഴ്സി, ഇലക്ട്രോണിക് ബിബ് എന്നിവയടങ്ങിയ കിറ്റ് വിതരണം ബുധനാഴ്ച ആരംഭിച്ചു. രജിസ്റ്റർ ചെയ്തവർ ‘ഗൾഫ് മാധ്യമം’ ഓഫിസിൽ നേരിട്ടെത്തിയാണ് കിറ്റ് സ്വന്തമാക്കുന്നത്. കിറ്റ് വിതരണം വ്യാഴാഴ്ചയും തുടരും. ഇ-മെയിൽ വഴി അറിയിപ്പ് ലഭിച്ചവർ ഓഫിസിലെത്തി രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ കിറ്റ് കൈപ്പറ്റേണ്ടതാണ്.
60ലേറെ രാജ്യങ്ങളിൽനിന്നായി 700ലേറെ താരങ്ങളാണ് ഇക്കുറി മത്സരിക്കാൻ കച്ചമുറുക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി മാസ്റ്റേഴ്സ്, ഓപൺ വിഭാഗങ്ങളിൽ മത്സരങ്ങളുണ്ട്. 10 കി.മീ, അഞ്ച് കി.മീ, മൂന്ന് കി.മീ ദൂരവിഭാഗങ്ങളിൽ 16 കാറ്റഗറികളിലായി മത്സരം നടക്കും. 10 കി.മീ, അഞ്ച് കി.മീ ഇനങ്ങളിൽ ഓപൺ, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി വനിതകൾക്കും പുരുഷന്മാർക്കും മത്സരമുണ്ട്. മൂന്ന് കി.മീ ഇനത്തിൽ ഓപൺ, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി വനിതകൾക്കും പുരുഷന്മാർക്കും പുറമെ, ജൂനിയേഴ്സിനും മത്സരമുണ്ടാകും. ജൂനിയേഴ്സിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സെക്കൻഡറി, പ്രൈമറി വിഭാഗങ്ങളിൽ മത്സരങ്ങൾ അരങ്ങേറും. കുട്ടികളുടെ പ്രൈമറി-സെക്കൻഡറി എന്നീ പ്രായവിഭാഗങ്ങളിലാണ് മത്സരങ്ങൾ.
40ന് മുകളിൽ പ്രായമുള്ളവർക്ക് മാസ്റ്റേഴ്സിൽ മത്സരിക്കാം. 17 മുകളിൽ പ്രായക്കാർക്ക് ഓപൺ വിഭാഗത്തിലും പങ്കെടുക്കാം. ഇലക്ട്രോണിക് ബിബുകൾ വഴിയാണ് സമയവും വേഗവുമടക്കം റണ്ണർമാരുടെ പ്രകടനം അടയാളപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.