ദോഹ: എക്സിറ്റ് പെർമിറ്റ് സംവിധാനം എടുത്തുകളഞ്ഞ നിയമം നടപ്പിലാക്കുന്നതിെൻറ ആദ്യഘട്ടത്തിലേക്ക് രാജ്യം. തൊഴിൽ സാമൂഹിക വികസന കാര്യമന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിലാണ് നടപടികൾ ഉൗർജിതമായി നടക്കുന്നത്. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രാജ്യത്തിന് പുറത്തുപോകാൻ തൊഴിൽ ഉടമയിൽ നിന്ന് എക്സിറ്റ് പെർമിറ്റ് വേണമെന്ന ചട്ടം എടുത്ത് കളഞ്ഞ പുതിയ നിയമത്തിന് കഴിഞ്ഞ ആഴ് ചയാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകിയത്. ഇതുപ്രകാരം സ്വകാര്യതൊഴിൽ സ്ഥാപനങ്ങളിൽ ഇനി മുതൽ തൊഴിലാളികൾക്ക് ഖത്തറിന് പുറത്തുപോകാൻ തൊഴിൽ ഉടമയിൽ നിന്ന് എക്സിറ്റ് പെർമിറ്റ് ആവശ്യമില്ല. എന്നാൽ തൊഴിൽ ഉടമക്ക് തെൻറ കീഴിലുള്ള മൊത്തം തൊഴിലാളികളുടെ അഞ്ചുശതമാനം പേർക്ക് രാജ്യം വിടാൻ തെൻറ അനുമതി വേണമെന്ന് മന്ത്രാലയത്തിനോട് ആവശ്യപ്പെടാം. ഇൗ തൊഴിലാളികളുടെ പട്ടികയും ഇതിനുള്ള അപേക്ഷയും മന്ത്രാലയം അടുത്ത ആഴ്ച മുതൽ സ്വീകരിച്ചുതുടങ്ങും.
ഒരു സ്ഥാപനത്തിൽ 100 ജീവനക്കാരുണ്ടെങ്കിൽ അതിൽ അഞ്ചുപേർക്ക് രാജ്യത്ത് നിന്ന് പുറത്തുപോകാൻത െൻറ ‘നോ ഒബ്ജക്ഷൻ’ സർട്ടിഫിക്കറ്റ് വേണമെന്ന് കമ്പനി ഉടമക്ക് ആവശ്യപ്പെടാം. ഇത് അഞ്ചുശതമാനത്തിൽ കൂടരുത്. സുപ്രധാന ചുമതല വഹിക്കുന്നവർ ഒരേ സമയം പോകുന്ന സന്ദർഭത്തിൽ കമ്പനിയുടെ പ്രവർത്തനം തന്നെ താളം തെറ്റാൻ സാധ്യതയുള്ളതിനാലാണ് അഞ്ചുശതമാനം ആളുകൾക്ക് പ്രത്യേക അനുമതി ആവശ്യമാണെന്ന് പുതിയ നിയമത്തിൽ പറയുന്നത്. ഒാരോരുത്തരും ചെയ്യുന്ന ജോലിയുടെ സ്വഭാവം നോക്കിയാണ് അഞ്ചുശതമാനം ആളുകളെ കമ്പനി ഉടമക്ക് തീരുമാനിക്കാനാവുക. പുതിയ നിയമം സംബന്ധിച്ച് മന്ത്രാലയം ഖത്തർ ചേംബർ ഒാഫ് കൊമേഴ്സുമായി സഹകരിച്ച് ശിൽപശാല നടത്തുന്നുണ്ട്. ഇൗ ശിൽപശാലയിലാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയാണ് ഇൗ അഞ്ചുശതമാനം ആളുകളുടെ വിവരങ്ങൾ നൽകേണ്ടത്. ഇതിനായി അടുത്ത ഞായറാഴ്ച മുതൽ പുതിയ കാമ്പയിൻ തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
വെബ്സൈറ്റ് വഴി തങ്ങൾക്ക് കിട്ടുന്ന ജീവനക്കാരുടെ പട്ടിക മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. മന്ത്രാലയം നടത്തുന്ന ശിൽപശാലകളിൽ നിരവധി സ്വകാര്യകമ്പനികളുടെ പ്രതിനിധികൾ പെങ്കടുക്കുന്നുണ്ട്. ഇതുസംബന്ധിച്ച മൂന്നാമത് ശിൽപശാല ഇന്ന് നടക്കും. നാലാമത് ശിൽപശാല ബുധനാഴ്ചയും നടക്കും. അഞ്ചാമത് ശിൽപശാല സെപ്റ്റംബർ 30നാണ് നടക്കുക. അവസാന ശിൽപശാല ഒക്ടോബർ മൂന്നിനുമാണ്.ഏത് മാനദണ്ഡപ്രകാരമാണ് ഇൗ അഞ്ചുശതമാനം ജീവനക്കാരെ തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ഒാരോ സ്ഥാപനത്തിെൻറയും പ്രത്യേക കൊമേഴ്സ്യൽ രജിസ്ട്രേഷന് കീഴിലുള്ള അഞ്ചുശതമാനം ആളുകളെ ഉടമക്ക് വേറെ വേറെ തീരുമാനിക്കാം എന്നതായിരുന്നു മന്ത്രാലയം ഉദ്യോഗസ്ഥരുടെ മറുപടി. വലിയ കമ്പനി ആണെങ്കിൽ ഒാരോ കൊമേഴ്സ്യൽ രജിസ്ട്രേഷന് കീഴിലും ഉള്ള അഞ്ചുപേരെ വീതം ഇതിനായി തെരഞ്ഞെടുത്ത് പട്ടിക സമർപിക്കാവുന്നതാണ്. അതേ സമയം സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്ക് പുതിയ നിയമം ബാധകമല്ല.
ലേബര്‍ കോഡിെൻറ പരിരക്ഷയുള്ള തൊഴിലാളികള്‍ക്കാണ് എക്സിറ്റ് പെര്‍മിറ്റില്ലാതെ പുതിയ നിയമപ്രകാരം രാജ്യത്തിന് പുറത്തേക്കു പോകാനാകുക. തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് താല്‍ക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് വേണ്ടതില്ല. നിയമത്തിലെ നേരത്തെ യുണ്ടായിരുന്ന വ്യവസ്ഥ പ്രകാരം രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഖത്തറിന് പുറത്തേക്കുപോകുന്നതിന് തൊഴിലുടമയില്‍ നിന്നും എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ലേബ ര്കോഡില് കവര്‍ ചെയ്തിരിക്കുന്ന തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റിെൻറ ആവശ്യമില്ല. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ 13ാം നമ്പര്‍ നിയമത്തിനാണ് അമീര്‍ അംഗീകാരം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.