ദോഹ: 2022 ലോകകപ്പുമായി ബന്ധപ്പെട്ട നിർമ്മാണ ജോലികളിലേർപ്പെടുന്ന തൊഴിലാളികൾക്ക് തൊഴിൽ മേഖലയിലാവശ്യമായ ആരോഗ്യ, സുരക്ഷാ പരിശീലനം നൽകുന്നതിനായി സുപ്രീം കമ്മിറ്റിയും ഖത്തർ ഇൻറർനാഷണൽ സേഫ്റ്റി സെൻററും രൂപീകരിച്ച സംയുക്ത കർമ്മസേനയുടെ പരിശീലന പരിപാടികൾ തുടരുന്നു. ലോകകപ്പിെൻറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഖത്തർ ഇൻറർനാഷണൽ സേഫ്റ്റി സെൻററും തമ്മിൽ 2017ൽ ഒപ്പുവെച്ച സഹകരണ കരാറിെൻറ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തിന് രൂപം നൽകിയത്. തൊഴിലാളികളുടെ സാങ്കേതികത്തികവ് വർധിപ്പിക്കുക, തൊഴിൽ ക്ഷമത വർധിപ്പിക്കുക,
കൂടുതൽ സുരക്ഷ നൽകുന്നതോടൊപ്പം ഉൽപാദനക്ഷമത വർധിപ്പിക്കുക തുടങ്ങിയവയാണ് കരാറിലൂടെ ലക്ഷ്യം വെക്കുന്നത്. സുപ്രീം കമ്മിറ്റിയുടെ മുഴുവൻ നിർമ്മാണ സ്ഥലങ്ങളിലും തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യ നിലവാരം ഉയർത്തുന്നതിൽ സുപ്രീം കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് വർക്കേഴ്സ് വെൽഫെയർ എക്സിക്യൂട്ടിവ് ഡയറക്ടർ മഹ്മൂദ് ഖുതുബ് പറഞ്ഞു. തൊഴിലാളികൾക്കാവശ്യമായ പരിശീലനത്തിെൻറ പ്രാധാന്യം സംബന്ധിച്ച് ബോധവാന്മാരാണെന്നും ഇതിെൻറ ആരോഗ്യകരമായ മാറ്റങ്ങൾ തൊഴിലാളികളിൽ കാണാൻ സാധിക്കുമെന്നും ഖുതുബ് കൂട്ടിച്ചേർത്തു.
2017ൽ ക്യു ഐ എസ് സിയുമായി കരാർ ഒപ്പുവെച്ചത് മുതൽ ഇതുവരെയായി 4159 തൊഴിലാളികൾക്ക് വർക്കേഴ്സ് വെൽഫെയർ ഇൻഡക്ഷൻ പരിശീലനം നൽകിക്കഴിഞ്ഞു. 3054 തൊഴിലാളികൾക്ക് തൊഴിൽ ആരോഗ്യ, സുരക്ഷാ പരിശീലനവും 86 മെഡിക്കൽ ജീവനക്കാർക്ക് ആവശ്യമായ ആരോഗ്യ, സുരക്ഷാ പരിശീലനവും നൽകിയതായും മഹ്മൂദ് ഖുതുബ് ചൂണ്ടിക്കാട്ടി. ആരോഗ്യവും സുരക്ഷയുമാണ് എല്ലാ പരിപാടികളുടെയും കേന്ദ്രബിന്ദു. ക്യു ഐ എസ് സിയുമായുള്ള സുപ്രീം കമ്മിറ്റിയുടെ പരിശീലന പരിപാടികൾ തൊഴിലിടങ്ങളിലെ അപകടങ്ങളും പരിക്കുകളും തടയുന്നതിൽ മുഖ്യ പങ്ക് വഹിക്കുമെന്നും ഖുതുബ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.