ദോഹ: രാജ്യത്തെ ഹരിതപ്രദേശങ്ങൾ നശിപ്പിക്കുന്നതിനെതിരെ കടുത്തനടപടികളുമായി പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി നിയമം ലംഘിച്ചതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ചെടുത്തത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വന്യജീവി സംരക്ഷണ വിഭാഗമാണ് ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പിടികൂടിയത്. അല്‍ മസ്റൂഹ, റൗദത്ത് സലിമിയ, റൗദത്ത് ഉം ഖര്‍ന്‍, അല്‍ ഉതുറുയിയ, റൗദത്ത് അല്‍ നുമാന്‍ എന്നിവിടങ്ങളിലാണ് നിയലംഘനങ്ങള്‍ ഉണ്ടായത്. ഹരിതപ്രദേശങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ച നിയമ ലംഘകര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ‘ഖത്തറിെൻറ പ്രകൃതി സംരക്ഷിക്കാന്‍ നമുക്ക് ഒന്നിച്ചുപ്രവര്‍ത്തിക്കാം’ എന്ന കാമ്പയിെൻറ ഭാഗമായാണ് നടപടി സ്വീകരിച്ചത്. 1995ലെ 32ാം നിയമം അനുസരിച്ചാണ് ഹരിതപ്രകൃതി നശിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.