ദോഹ: ലോകത്തിെൻറ എല്ലാ ഭാഗങ്ങളിലുമുള്ള സഞ്ചാരികളെ ക്ഷണിച്ച് രാജ്യം ഒരുക്കിയ ‘സമ്മർ ഇൻ ഖത്തർ’ കാമ്പയിൻ ഇൗ മാസം 16ന് അവസാനിക്കും. ഖത്തർ നാഷനൽ ടൂറിസം കൗൺസിലിെൻറ വേനൽക്കാല പ്രത്യേക വിനോദസഞ്ചാര പരിപാടിയാണിത്. കാമ്പയിൻ ജൂലൈ നാലിനാണ് തുടങ്ങിയത്.
ഇതിനകം ആയിരക്കണക്കിന് സഞ്ചാരികളാണ് കാമ്പയിനിെൻറ ഭാഗമായി ഖത്തർ സന്ദർശിച്ചത്. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒക്കെ പ്രത്യേക ഇളവുകളും അലങ്കാരങ്ങളുമൊരുക്കിയാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. രാജ്യത്തെ പ്രധാന ഒമ്പതു മാളുകൾ പങ്കെടുക്കുന്ന സമ്മർ ഇൻ ഖത്തറിൽ മികച്ച ഷോപ്പിങ് പ്രമോഷനുകളും റീട്ടെയിൽ ഓഫറുകളുമാണ് സന്ദർശകരെയും ഉപഭോക്താക്കളെയും കാത്തിരിക്കുന്നത്. 70 ശതമാനം വരെ ഡിസ്കൗണ്ടിനോടൊപ്പം രണ്ട് മില്യൻ റിയാൽ മൂല്യമുള്ള സമ്മാനങ്ങൾ കരസ്ഥമാക്കാനുള്ള സുവർണാവസരവുമാണ് ഫെസ്റ്റിവലിലൂടെ ലഭിക്കുന്നത്.
തുണിത്തരങ്ങൾ, ഇലക്േട്രാണിക്സ്, സൗന്ദര്യവർധക വസ്തുക്കൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിവിധ വസ്തുക്കൾ എന്നിവക്കാണ് ഓഫറുകളും ഡിസ്കൗണ്ടുകളും ലഭ്യമാകുക. വിവിധ മാളുകളിൽ തത്സമയ വിനോദ പരിപാടികളും മറ്റും ഒരുക്കിയിട്ടുമുണ്ട്. ദോഹ ഫെസ്റ്റിെവൽ സിറ്റി, മാൾ ഓഫ് ഖത്തർ, ലഗൂണ മാൾ, ലാൻഡ്മാർക് മാൾ, ഗൾഫ് മാൾ, തവാർ മാൾ, അൽഖോർ മാൾ, ഹയ്യാത് പ്ലാസ, മിർഖാബ് മാൾ എന്നിവയാണ് സമ്മർ ഇൻ ഖത്തറിൽ പങ്കെടുക്കുന്നത്. 200 റിയാലിെൻറ ഓരോ പർച്ചേസിനും ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള കൂപ്പണുകൾ കരസ്ഥമാക്കാം.
ഗ്രാൻഡ് ൈപ്രസ് ഉൾപ്പെടെ രണ്ട് മില്യൻ റിയാലിെൻറ സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ വിതരണം ചെയ്യുക. ഖത്തർ മ്യൂസിയംസ് അവതരിപ്പിക്കുന്ന ‘കൾച്ചറൽ പാസ്’ ഉള്ളവർക്ക് കാമ്പയിനിെൻറ ഭാഗമായി വേറെയും പ്രത്യേക ഇളവുകളുണ്ട്. നിലവിൽ 27000 ആളുകൾ കൾചറൽ പാസ് അംഗങ്ങളാണ്. ഖത്തർ മ്യൂസിയംസുമായി ബന്ധപ്പെട്ടാൽ പാസുകൾ ലഭിക്കും. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, മതാഫ്, പുതിയ ഖത്തര്‍ നാഷനല്‍ മ്യൂസിയം എന്നിവിടങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും പാസ് ലഭ്യമാണ്. ഏതു പ്രായക്കാരായവർക്കും സൗകര്യപ്രദമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് കൾചറൽ പാസ് കൈവശം ഉള്ളവർക്ക് ലഭിക്കുന്നതെന്ന് കോഒാഡിനേറ്റർ ഫഹദ് അൽ ഉബൈദലി പറഞ്ഞു.
സ്ത്രീകളും കുട്ടികളും ചെറിയ വരുമാനക്കാരും അടക്കം വിവിധ തരത്തിലുള്ള ആളുകൾ അംഗങ്ങളാണ്. ഖത്തർ മ്യൂസിയംസിെൻറ വിവിധ കേന്ദ്രങ്ങളിലേക്ക് സൗജന്യപ്രവേശനം കിട്ടാനും ഇൗ പാസ് ഉള്ളവർക്ക് കഴിയും. ഖത്തർ മ്യൂസിയംസിെൻറ നേതൃത്വത്തിലുള്ള വിവിധ ഷോപ്പുകളിലും ഒൗട്ട്ലെറ്റുകളിലും സാധനങ്ങൾക്ക് പ്രത്യേക ഇളവുകളും ലഭിക്കുന്നുണ്ട്. ‘കൾചറൽ പാസ് പ്ലസ്’, ‘കൾചറൽ പാസ് ഫാമിലി’ എന്നിവയും കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിവിധ ആർട്ട് എക്സിബിഷനുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളും അറിവുകളും പാസ് കൈവശമുള്ളവർക്ക് ലഭിക്കുന്നുമുണ്ട്. രാജ്യത്തിെൻറ പൈതൃകകേന്ദ്രങ്ങളിലേക്കും സാംസ്കാരിക സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കുന്നതാണ് പാസ്. വിവിധ സാംസ്കാരിക സ്ഥാപനങ്ങളിലേക്കുള്ള ഒറ്റ പ്രവേശന പാസ് കൂടിയാണ് കൾചറൽപാസ്.
പുതുതായി അവതരിപ്പിച്ച കള്‍ചര്‍ പാസ് പ്രസ്, കള്‍ചര്‍ പാസ് ഫാമിലി എന്നിവക്കും നിരവധി പ്രത്യേകതകളുണ്ട്. ഖത്തറിലെ ഏതാനും പ്രധാന കെട്ടിടങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഇതുപയോഗിച്ച് കടന്നുചെല്ലാനാവും. പുതിയ കള്‍ചര്‍ പാസ് പ്ലസിന് പ്രതിവര്‍ഷം 200 റിയാലാണ് വരിസംഖ്യ ഈടാക്കുന്നത്. മ്യൂസിയങ്ങളില്‍ ഇതു െവച്ച് പ്രവേശിക്കാനും.
നിരവധി റസ്റ്റാറൻറുകളിലും കഫേകളിലും ഇളവും ലഭിക്കും. ഖത്തര്‍ പാസ് പ്ലസ് അംഗങ്ങൾക്ക് ഖത്തര്‍ മ്യൂസിയംസ് ഗിഫ്റ്റ് ഷോപ്പുകളില്‍ 15 ശതമാനം ഇളവും ലഭിക്കും. കൾചര്‍ പാസ് ഫാമിലി ടയര്‍ പ്രകാരം നാല് കുട്ടികളും രണ്ട് മുതിര്‍ന്നവരുമുള്ള ആറ് അംഗങ്ങളുള്ള കുടുംബ ത്തിന് 350 റിയാലാണ് വാര്‍ഷിക ഫീസ്. കൾചര്‍ പാസ് പ്ലസിന് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ഇതിനും ലഭിക്കും. സമ്മർ ഇൻ ഖത്തർ പരിപാടിയുടെ ഭാഗമായി ഖത്തറിൽ നിരവധി വിനോദവിജ്ഞാന പരിപാടികൾ ആണ് നടക്കുന്നത്. എൻറർടെയ്ൻമെൻറ് സിറ്റി, ട്രിമൂ പാർക്സ്, കിഡ്സ്മോണ്ടോ ദോഹ, മെഗാപോളിസ്, മിനിപോളിസ്, ഗോ ഫൺ, സർക്കസ് ലാൻറ്, പവർലോഡ്സ്, ബൗൺസ്, കിഡ്സാനിയ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ ഇത്തരം പരിപാടികളും അമ്യൂസ്മെൻറ് പാർക്കുകളും ഉണ്ട്. ഇവിടങ്ങളിൽ സൗജന്യപ്രവേശനവും നിരക്കിളവും കൾചറൽപാസ് ഉള്ളവർക്ക് ലഭ്യമാണ്.
വിവിധയിടങ്ങളിൽ പ്രവേശന ടിക്കറ്റുകൾ ഉള്ള വിവിധ ഷോകളിൽ 20 ശതമാനം ടിക്കറ്റ് നിരക്ക് ഇളവും ലഭിക്കും. സ്മർഫ് ലൈവ്, ഹലോ കിറ്റി, ദി ബ്ല്യു മാൻ ഗ്രൂപ്, ദോഹ കോമഡി ഫെസ്റ്റിവൽ, മാർഷ്മെലോ കൺസർട്ട്, സൗത്ത് ഇന്ത്യൻ ഇൻറർനാഷനൽ മൂവി അവാർഡ്സ് ആൻഡ് കദീം അൽ സഹർ കൺസർട്ട് എന്നിവയിൽ ടിക്കറ്റുകൾ െവച്ചുള്ള പരിപാടികളിൽ കൾചറൽ പാസ് അംഗങ്ങൾക്ക് 20 ശതമാനം നിരക്കിളവ് ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.