ദോഹ: പ്രതികൂല കാലാവസ്ഥകൾ താണ്ടി ഫതഹുൽഖൈർ പരമ്പരാഗത പായ് ക്കപ്പൽ യാത്ര പ്രയാണം തുടരുന്നു. ഗ്രീസിലെ രണ്ടാമത്തെ വലിയ നഗരമായ തെസ്സലോനികിയിൽ കഴിഞ്ഞ ദിവസം യാത്രക്ക് വൻസ്വീകരണം ലഭിച്ചു.
ക്യാപ്റ്റൻ യൂസുഫ് മുഹമ്മദ് അൽ സാദക്കും കൂടെയുള്ള 15 കടൽയാത്രക്കാർക്കും ഗ്രീസിലെ ഖത്തർ എംബസിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ നിരവധി പേർ പെങ്കടുത്തു. അംബാസഡർ അബ്ദുൽ അസീസ് അലി അൽ നാമ നേതൃത്വം നൽകി. നഗരത്തിലെ നിരവധിയാളുകളും ചടങ്ങിൽ പെങ്കടുത്തു. ഗ്രീസിലെ വിവിധ പത്രങ്ങൾ ഖത്തറിെൻറ പരമ്പരാഗത പായ്ക്കപ്പൽ യാത്രക്കും അതിെൻറ ഗ്രീസിലെ എത്തലിനും വൻപ്രാധാന്യമാണ് നൽകിയത്. ഖത്തറിെൻറ സമുദ്രയാന പൈതൃകത്തെ പുതുതലമുറക്കും ലോകത്തിനും പരിചയപ്പെടുത്താനാണ് എല്ലാ വർഷവും കതാറ സാംസ്കാരിക കേന്ദ്രത്തിെൻറ നേതൃത്വത്തിൽ ഫത്ഹുൽഖൈർ പൈതൃക യാത്ര നടത്തുന്നത്.
ജൂലൈ 10ന് ആരംഭിച്ച യാത്ര ബോസ്ഫറസ് കടലിടുക്ക് താണ്ടി തുർക്കിയിലെ ഇസ്താംബൂളിലെ ബാബിക് തുറമുഖത്താണ് ആദ്യം നങ്കൂരമിട്ടത്. ഏറെ പ്രതികൂലമായ കാലാവസ്ഥ കാരണം നിരവധി തവണ യാത്ര നിർത്തി വെക്കേണ്ടി വന്നിട്ടുണ്ട്. ഗ്രീസിൽനിന്ന് അൽബേനിയ, െക്രായേഷ്യ, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതോടെ ഫത്ഹുൽഖൈർ നാലാം പതിപ്പിെൻറ ആദ്യഘട്ടം അവസാനിക്കും.
വളരെ പ്രതികൂലമായ കാലാവസ്ഥയായിരുന്നു ഫത്ഹുൽഖൈർ സംഘത്തിന് അഭിമുഖീകരിക്കേണ്ടി വന്നതെന്ന് യാത്രക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് അൽ സാദ പറയുന്നു.
രണ്ടാം ഘട്ടത്തിൽ ഫ്രാൻസ്, സ്പെയിൻ, മൊറോക്കോ, അൾജീരിയ, തുണീഷ്യ രാജ്യങ്ങളും കപ്പൽ സന്ദർശിക്കും. സമുദ്ര മേഖലയിൽ ഖത്തറിെൻറ തനിമയും പാരമ്പര്യവും നിലനിർത്തുന്നതോടൊപ്പം ഈ മേഖലയിലെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഫത്ഹുൽഖൈർ കുതിക്കുന്നത്.
2022 ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിെൻറ തയാറെടുപ്പുകളും യാത്രയിലുടനീളം ജനങ്ങളിലേക്കെത്തിക്കും.
കപ്പൽ നങ്കൂരമിടുന്ന കേന്ദ്രങ്ങളിൽ നാവികർ ഖത്തറിെൻറ നന്മ വിളിച്ചോതുന്ന േബ്രാഷറുകൾ വിതരണം ചെയ്യുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യും. ജി.സി.സി തീരങ്ങളിലൂടെയുള്ള ഫത്ഹുൽഖൈർ ഒന്നാംയാത്ര നേരത്തേ ലോകശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലൂടെ രണ്ടും മൂന്നും യാത്രകളും ഫത്ഹുൽഖൈർ വിജയകരമായി നടത്തി. ഗ്രീസിൽ നങ്കൂരമിട്ട യാത്രികൾ ഖത്തറിെൻറ സംസ്കാരവും പൈതൃകവും നാട്ടുകാർക്ക് വിശദീകരിച്ചു.
ഖത്തർ ആതിഥ്യം വഹിക്കുന്ന 2022 ലോകകപ്പിെൻറ വിവിധ കാര്യങ്ങളും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.