ദോഹ: ഇസ്രായേലിെൻറ സിറിയന്‍ അധിനിവേശ ഗോലാന്‍ കുന്നുകളെ അംഗീകരി ച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസ്താവനക്കെതിരെ ഖത്തര്‍. ഇസ്രായോലി െൻറ പരമാധികാരം അംഗീകരിക്കുന്ന തരത്തിലുള്ള പ്രസ്താവന എതിര്‍ക്കപ്പെടേണ്ടതാണ് ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി. ഗോലാന്‍ കുന്നുകള്‍ സിറിയന്‍ അറബ് ഭൂമിയാണ്. ഇക്കാര്യത്തില്‍ യാതൊരു മാറ്റവും അംഗീകരിക്കാനാവില്ല. ഗോലാന്‍ കുന്നുകളെ ഇസ്രായേലിെൻറ ഭാഗമായി അംഗീകരിക്കുന്നത് യു എന്‍ ചാര്‍ട്ടറിന് വിരുദ്ധവും അന്താ രാഷ്ട്ര നിയമത്തിെൻറ അടിസ്ഥാനങ്ങള്‍ക്ക് എതിരുമാണ്.
1981 ഡിസംബര്‍ 17ന് അംഗീകരിച്ച യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 497 പ്രകാരം ഇസ്രായേല്‍ അധിനിവേശം അംഗീകരിക്കാത്തതുമാണ്. അറബ് അതിര്‍ത്തി കളിലെ അധിനിവേശ ഭൂമിയില്‍ നിന്നും ഇസ്രായേല്‍ പിന്മാറുന്നതുവരെ സമാധാനമുണ്ടാവില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ ഖത്തര്‍ ഉറപ്പിച്ചുപറഞ്ഞു. ഫലസ്തീനിയന്‍ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുകയും അല്‍ ഖുദ്സ് തലസ്ഥാനമായി രാജ്യം സ്വതന്ത്രമാവുകയും വേണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.