ദോഹ: ഉപരോധത്തിെൻറ 20 മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഖത്തര്‍ പാലും പാലുത്പന്നങ്ങളു ം കയറ്റുമതി രംഗത്തേക്ക്. ഉപരോധത്തിന് മുമ്പ് 98 ശതമാനം പാലുത്പന്നങ്ങളും ഇറക്കുമതി ചെ യ്ത രാജ്യമാണ് സ്വയംപര്യാപ്തത നേടി പാലുത്പന്നങ്ങള്‍ കയറ്റുമതിക്ക് തയ്യാറായിരിക്കുന്നത്. ഖത്തറിലെ ഏറ്റവും വലിയ പാല് ഉത്പാദകരായ ബലദ്നയാണ് അഫ്ഗാനിസ്ഥാനിലേക്ക് പാല് കയറ്റുമതി ചെയ്യുന്നത്. 2016ല്‍ 50 ടണ്ണില്‍ താഴെ മാത്രം ഉത്പാദന ശേഷിയുമായി ആരംഭിച്ച ബലദ്ന ഒരു വര്‍ഷത്തിന് ശേഷം ഉപരോധത്തിെൻറ വെല്ലുവിളി ഏറ്റെടുത്താണ് പ്രതിദിനം 500 ടണ്‍ ഉത്പാദനത്തിലേക്ക് വളര്‍ന്നത്. രാജ്യത്തിെൻറ പാലിേൻറയും പാലുത്പന്നങ്ങളുടേയും ആവശ്യം നികത്താവുന്ന രീതിയിലേക്കാണ് ബലദ്ന വളര്‍ന്നത്. അഫ്ഗാനിസ്ഥാനിലേക്കുള്ള പാല് കയറ്റുമതി തുടക്കമാണെന്നും ഖത്തറിനു പുറത്തുള്ള മറ്റു രാജ്യങ്ങളിലെ കമ്പോളത്തിലേക്ക് എത്തിച്ചേരാനാണ് ബലദ്നയുടെ പദ്ധതിയെന്നും സി ഇ ഒ ഡോ. കമാല്‍ അബ്ദുല്ലയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഗുണനിലവാരവും ഉയര്‍ന്ന മാനദണ്ഡങ്ങളും കാരണം അറബ്, അന്താരാഷ്ട്ര ബിസിനസുകാര്‍ ബലദ്ന ഉത്പന്നങ്ങള്‍ തങ്ങളുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ താത്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബലദ്നയുടെ ഉത്പന്നങ്ങള്‍ പാലില്‍ മാത്രം പരിമിതപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ അവസാനത്തോടെ ഖത്തര്‍ കമ്പോളത്തില്‍ ബലദ്ന പഴച്ചാറുകള്‍ വിപണിയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പഴച്ചാറുകളുടെ കാര്യത്തില്‍ സ്വയംപര്യാപ്തതയാണ് ലക്ഷ്യം. അതുകൂടാതെ പൗള്‍ട്രി, ഇറച്ചി, പച്ചപ്പുല്‍ ഉത്പാദനത്തിനും ബലദ്ന ലക്ഷ്യമിടുന്നുണ്ടെന്നും സി ഇ ഒ പറഞ്ഞു. ബലദ്നയുടെ മൂന്നാം ഘട്ടമായി രാജ്യത്തെ ആദ്യത്തെ ലോംഗ് ലൈഫ് പാല് ഉത്പാദനവും ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.