വളരുന്നു, നെല്ലാരു ആരോഗ്യ സംസ്കാരം

ദോഹ: ആരോഗ്യകാര്യങ്ങളിൽ ഖത്തറിന് പുത്തൻ ഉണർവ്. നാടിെൻറ മുക്കുമൂലകളിൽ പുതിയൊരു കായിക സംസ്കാരം വളർന്ന ുവരികയാണ്. ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള പുതിയ മാർഗങ്ങൾ അന്വേഷിക്കുന്നവർ ഏറുകയാണ്. വിവിധ ഹെൽത്ത്ക്ലബു കളിലും ജിംനേഷ്യങ്ങളിലും പാർക്കുകളിലെ കായികകേന്ദ്രങ്ങളിലും ആളുകൾ കൂടുതൽ എത്തുന്നു. മലയാളികൾ അടക്കമുള്ളവർ ജി ംനേഷ്യങ്ങളിൽ സജീവമാണ്. രാത്രി ഏറെ കഴിഞ്ഞും ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നവർ പോലും ഹെൽത്ത്ക്ലബുകളിൽ മുടങ്ങാതെ പോകുന്നു.

ഏറെ കാലമായി ദോഹയിൽ പ്രവാസിയാണ് ഇന്ത്യക്കാരനായ ഷനോജ്. െഎടി എഞ്ചിനീയറായ ഇദ്ദേഹം ഏഴടി പൊക്കമുള്ള ആളാണ്. എന്നാൽ വയർ കൂടുന്നത് ഏറെ അലട്ടിയിരുന്നു. വിദ്യാഭ്യാസ കാലത്ത് മികച്ച ക്രിക്കറ്റ് കളിക്കാരനും ഒാട്ടക്കാരനുമായിരുന്നു. പൊങ്ങിവരുന്ന വയറിനെ കുറിച്ച് ഏറെ കാലമായി ആശങ്കപ്പെടുന്നുണ്ടെങ്കിലും വ്യായാമമൊന്നും കൃത്യമായി നടത്താറില്ലായിരുന്നു. ഖത്തറിെൻറ ദേശീയ കായികദിനത്തിൽ നടന്ന കൂട്ടയോട്ടത്തിൽ പെങ്കടുത്തതോടെ ഷനോജിെൻറ ജീവിതം തന്നെ മാറുകയായിരുന്നു. കഴിഞ്ഞ ദിവസം തന്നെ ജിംനേഷ്യത്തിൽ ചേർന്ന ഷനോജ് തെൻറ വയർ കുറക്കാൻ തെന്ന ദൃഡനിശ്ചയം ചെയ്തിരിക്കുകയാണ്. ഖത്തറിലെ എല്ലാ പാർക്കുകളിലും കോർണിഷിലുമൊക്കെ വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങൾ ഏറെയുണ്ട്. നിരവധി പേർ ഇൗ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുണ്ട്.

നല്ല ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനും ആരോഗ്യകരമായ ജീവിതരീതിയിലേക്ക് കൈപിടിക്കാനുമാണ് ഖത്തർ എല്ലാ ഫെബ്രുവരി മാസത്തിലെയും രണ്ടാമത്തെ ചൊവ്വാഴ്ച ദേശീയ കായികദിനമായി ആഘോഷിക്കുന്നത്. കായികദിനത്തോടനുബന്ധിച്ച് ഹെൽത്ത് ക്ലബുകൾ പ്രത്യേക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മൻസൂറയിലെ ഡൈനാമിക് ജിമ്മിെൻറ പ്രധാനപരിശീലകനാണ് ആൻഡ്രി റെയേഴ്സ് ബാലിൻറ്. ദേശീയദിനത്തോടനുബന്ധിച്ച് ജിമ്മിൽ പുതുതായി പ്രവേശനം നേടുന്നവർ ഏറെയാണെന്ന് ഇദ്ദേഹം പറയുന്നു. ആദ്യമൊക്കെ ജിമ്മിൽ വരുന്നവർ ഏറെ ബുദ്ധിമുട്ടും. പിന്നെ ക്രമേണ കാര്യങ്ങൾ എളുപ്പമാകും. പിന്നെയിത് ജീവിതത്തിെൻറ ഭാഗമാകുന്നതോടുകൂടി ജീവിതം കൂടുതൽ ഉൗർജസ്വലമാകും.

പ്രത്യേക വ്യായാമമുറകൾ കൂടുതൽ ചെയ്യുന്നവർക്ക് ഫീസിൽ ഇളവ് അനുവദിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. എല്ലായ്പ്പോഴും ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കാനാണ് തങ്ങൾ ഉൽസാഹിക്കുന്നതെന്നും ഇത് വലിയ അളവിൽ വിജയിക്കുന്നുണ്ടെന്നും ഡൈനാമിക് ജിമ്മിെൻറ ജനറൽ മാനേജറായ റോമ റൂഡ്വിഷ് പറയുന്നു. നജ്മയിലെ സിറ്റി ജിം, പവർ കിങ് ജിം, മദാർഖദീമിലെ വിന്നർ ജിം, ബിറിങ് റോഡിലെ ബാക്ക് ടു ജിം, ജർമൻ ജിം, വെൽനസ് ജിം എന്നിവിടങ്ങളിലൊക്കെ മലയാളി പ്രവാസികളടക്കം സജീവമാണ്. ആഴ്ചയിൽ 30 മുതൽ 35 വരെ പുതിയ ആളുകൾ ചേരാൻ എത്തുന്നുണ്ടെന്ന് സിറ്റി ജിം മാനേജർ ബാലു ജലാലുദ്ദീൻ പറയുന്നു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.