ദോഹ: ജപ്പാനിലെ മറുബേനി കോര്പറേഷന് പ്രതിവര്‍ഷം രണ്ട് ലക്ഷം മെട്രിക് ടണ്‍ നാഫ്ത നൽകാന് ഖത്തര്‍ പെട്രോളിയം (ക്യു.പി) കരാര്‍ ഒപ്പുവെച്ചു. ഈ വര് ഷം ജനുവരി മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. പെട്രോളിയം ഉപോൽപന്നമാ ണ് എളുപ്പം തീ പിടിക്കുന്ന ഒരിനം എണ്ണയായ നാഫ്ത.
മൂന്ന് പതിറ്റാണ്ടു മുമ്പ് ആരംഭിച്ച മറുബേനി കോര്‍പറേഷനുമായുള്ള വ്യാപാര ബന്ധത്തിലെ മൂന്നാമത്തെ കരാ റാണിത്. ദീര്‍ഘകാലത്തേക്കുള്ള ആദ്യ രണ്ടു കരാറുകളുടേയും കാലാവധി കഴിഞ്ഞ വര്‍ഷമാണ് അവസാനിച്ചത്. മറുബേനിയുമായുള്ള മൂന്നാമത്തെ കരാര്‍ പ്രസ്തുത കമ്പനിയുമായുള്ള ശക്തമായ ബന്ധത്തെ മാത്രമല്ല സൂ ചിപ്പിക്കുന്നതെന്ന് ഊർജ സഹമന്ത്രിയും ക്യു.പി പ്രസിഡൻറും സി ഇ ഒയുമായ സഅദ് ശരീദ അല്‍ കഅബി പ റഞ്ഞു. ഏഷ്യന്‍ കമ്പോളത്തില്‍ സുരക്ഷിതമായും വിശ്വാസ്യതയോടെയും നാഫ്ത ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യാനുള്ള രാജ്യത്തിെൻറ കഴിവിനെ കൂടിയാണ് കരാര്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മറുബേനി കമ്പനിയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള ഖത്തര്‍ ഊർജ മേഖലയില്‍ മികച്ച വിശ്വാസ്യതയാണ് കെട്ടിപ്പടുത്തിരിക്കുന്നത്. ഖത്തറിെൻറ ആഗോള ഊർജ മേഖലയിലെ ചുവടുവെപ്പുകള്‍ വര്‍ധിപ്പിക്കാനുള്ള നട പടികള്‍ ബിസിനസ് ലോകത്തെ എല്ലാ രാജ്യങ്ങളുമായി ചേര്‍ന്നും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കരാര്‍ ഇരുവിഭാഗവും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിെൻറ തെളിവാണെന്ന് മറുബേനി കോര്‍പറേ ഷന് പ്രസിഡൻറും സി ഇ ഒയുമായ ഫുമിയ കൊകുബു പറഞ്ഞു. ഖത്തര്‍ പെട്രോളിയവുമായി ചേര്‍ന്ന് കൂടുതല്‍ ബിസിനസ് സാധ്യതകള്‍ തങ്ങള്‍ക്ക് നിര്വ്വഹിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.